ഗർഭഛിദ്രം ഉദാരമാക്കി സുപ്രീംകോടതി
ഗർഭഛിദ്രം ഉദാരമാക്കി സുപ്രീംകോടതി
Friday, September 30, 2022 2:43 AM IST
സെബി മാത്യു

ന്യൂഡൽഹി: വിവാഹിതരെന്നോ അവിവാഹിതരെന്നോ വിവേചനമില്ലാതെ എല്ലാ വനിതകൾക്കും നിയമാനുസൃതമായി ഗർഭഛിദ്രം നടത്താനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി. ഭാര്യയുടെ സമ്മതമില്ലാതെ നിർബന്ധപൂർവം ഭർത്താവു നടത്തുന്ന ലൈംഗികാതിക്രമവും ബലാത്സംഗമായി കണക്കാക്കണം.

ഭർതൃപീഡനത്തിലൂടെ ഗർഭവതിയാകുന്ന സ്ത്രീക്കും ഗർഭഛിദ്രത്തിന് അവകാശമുണ്ട്. ഗർഭം ധരിക്കണമോ അതോ ഗർഭഛിദ്രം നടത്തണമോ എന്നത് ഒരു സ്ത്രീക്ക് സ്വന്തം ശരീരത്തിന്മേലുള്ള സ്വയംനിർണയാവകാശത്തിൽ അധിഷ്ഠിതമാണെന്നും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.

ഗർഭം ധരിക്കണോ എന്ന കാര്യത്തിൽ സ്വയം തീരുമാനമെടുക്കാൻ ഭരണഘടനയുടെ 21-ാം വകുപ്പ് വിവാഹിതരായ വനിതകൾക്ക് നൽകുന്ന പ്രത്യുത്പാദനപരമായ കാര്യങ്ങളിലുള്ള സ്വയംനിർണയാവകാശവും അന്തസും സ്വകാര്യതയും അവിവാഹിതകൾക്കും അവകാശപ്പെട്ടതാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ഗർഭഛിദ്ര നിരോധന നിയമത്തിലെ ബലാത്സംഗം എന്ന നിർവചനത്തിൽ ഭർതൃപീഡനം കൂടി ഉൾപ്പെടുത്തിയത്, വനിതകൾ നിർബന്ധപൂർവം ഗർഭം ധരിക്കുന്ന ദുരവസ്ഥ ഒഴിവാക്കാനാണെന്നും കോടതി വിശദീകരിച്ചു. ഉഭയസമ്മത പ്രകാരമുള്ള ബന്ധത്തിൽ ഗർഭം ധരിച്ച് 20-24 ആഴ്ചകൾക്കുള്ളിൽ ഗർഭഛിദ്രം നടത്താനുള്ള അനുമതിയുണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. വിവാഹിതരാകാതെ ലിവ്-ഇൻ റിലേഷനുകളിലൂടെ ഗർഭം ധരിക്കുന്ന സ്ത്രീകളെ ഗർഭഛിദ്ര നിയമത്തിൽനിന്ന് ഒഴിവാക്കുന്നത് ഭരണഘടനാവിരുദ്ധമാണ്.


നിയമാനുസൃത ഗർഭഛിദ്രത്തിനു സമീപിക്കുന്ന യുവതികൾക്ക് കുടുംബത്തിന്‍റെ അനുമതി ആവശ്യമില്ല. ഡോക്ടർമാർ നിയമത്തിന്‍റെ മറ്റു നൂലാമാലകളും രേഖകളും കോടതി അനുമതികളും ആവശ്യപ്പെട്ടു തടസം നിൽക്കരുതെന്നു കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ ഗർഭഛിദ്രം ആവശ്യപ്പെടുന്ന വനിതയുടെ നിലപാടു തന്നെയാണ് സുപ്രധാനം. ഇത് ഗർഭഛിദ്രനിരോധനനിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ചാണോ എന്നു മാത്രം പരിശോധിച്ചാൽ മതി.

ഗർഭഛിദ്ര നിരോധന നിയമത്തിന്‍റെ സെക്‌ഷൻ ബി വിവാഹിതകളായ വനിതകൾക്കു മാത്രമേ ബാധകമാകൂ എന്ന തരത്തിൽ വ്യാഖ്യാനിക്കുകയാണെങ്കിൽ വിവാഹിതർ മാത്രമേ ലൈംഗികബന്ധത്തിൽ ഏർപ്പെടാനാകൂ എന്ന യാഥാസ്ഥിതിക കാഴ്ചപ്പാടായി അതു മാറും. ഇത് ഭരണഘടനാപരമായി നിലനിൽക്കുന്നതല്ല.

അതുകൊണ്ടുതന്നെ വിവാഹിതരായ വനിതകൾക്കും അവിവാഹിതർക്കും ഇടയിലുള്ള വേർതിരിവും നിലനിൽക്കില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.