കൊളീജിയത്തിൽ സർക്കാരും കോടതിയും നേർക്കുനേർ
കൊളീജിയത്തിൽ സർക്കാരും കോടതിയും നേർക്കുനേർ
Tuesday, November 29, 2022 12:57 AM IST
സെബി മാത്യു

ന്യൂഡൽഹി: കൊളീജിയം സംവിധാനത്തെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പരസ്യമായി വിമർശിച്ചത് ശരിയായില്ലെന്ന് സുപ്രീംകോടതി. കൊളീജിയം ശിപാർശകളിൽ തീരുമാനം എടുക്കാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന സർക്കാർ നടപടിയെയും കോടതി കണക്കിനു വിമർശിച്ചു.

സർക്കാർ നിയമനം നടത്തുന്പോൾ ജഡ്ജിമാരുടെ സീനിയോറിറ്റി പലപ്പോഴും മറികടന്നിരുന്നു. ചിലരെ പരിഗണിക്കുകയും മറ്റു ചിലരെ അവഗണിക്കുകയും ചെയ്യും. എന്നാൽ, കൊളീജിയം നിയമനം നടത്തുന്പോൾ എല്ലാ കാര്യങ്ങളും കണക്കിലെടുക്കുമെന്നും ജസ്റ്റീസ് സഞ്ജയ് കിഷൻ കൗൾ ചൂണ്ടിക്കാട്ടി.

വാദം നടക്കുന്നതിനിടെ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ് വികാസ് സിംഗ് ആണ് മന്ത്രിയുടെ വിമർശനവിഷയം ഉന്നയിച്ചത്. ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് മന്ത്രി കിരണ്‍ റിജിജു സുപ്രീംകോടതി കൊളീജിയത്തിനെതിരേ അതിരൂക്ഷമായി പ്രതികരിച്ചത്.

സർക്കാർ ശിപാർശകൾ വച്ചു താമസിപ്പിക്കുകയാണെന്നു പറയരുത്. എങ്കിൽ ഫയലുകൾ സർക്കാരിന് അയച്ചു തരേണ്ട കാര്യമില്ല. നിങ്ങൾ തന്നെ നിയമനം അങ്ങു നടത്തിയാൽ മതി. ഷോ നിങ്ങൾ തന്നെ നടത്തൂ - എന്നായിരുന്നു മന്ത്രിയുടെ പരാമർശം.

വികാസ് സിംഗ് വിഷയം ഉന്നയിച്ച ഉടൻ ജസ്റ്റീസ് സഞ്ജയ് കിഷൻ കൗൾ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയോട് അതൃപ്തി അറിയിച്ചു. പല ആളുകൾക്കും നിയമങ്ങളിൽ വിയോജിപ്പ് കാണും. പക്ഷേ നിയമം നിയമമാണ്. അത് രാജ്യത്തിന്‍റെ നിയമവുമാണ്. മാധ്യമറിപ്പോർട്ടുകളെ അവഗണിക്കാറാണ് പതിവ്. പക്ഷേ, ഇത് ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാളിൽ നിന്നു വന്ന പ്രതികരണമാണ്. അതൊരിക്കലും നടക്കാൻ പാടില്ലാത്തതുമായിരുന്നു - എന്നാണ് ജസ്റ്റീസ് കൗൾ പറഞ്ഞത്.


ജഡ്ജിമാരുടെ നിയമനത്തിനായി ഉണ്ടായിരുന്ന നാഷണൽ ജുഡീഷൽ അപ്പോയിന്‍റ്മെന്‍റ് കമ്മിറ്റി പുനഃസ്ഥാപിക്കാത്തതിൽ സർക്കാരിന് അതൃപ്തിയുള്ളതായാണു തോന്നുന്നത്. അതു കൊണ്ടാണോ കൊളീജിയത്തിന്‍റെ ശിപാർശകളിൽ തീരുമാനം എടുക്കാതെ നീട്ടിക്കൊണ്ടു പോകുന്നതെന്നും ജസ്റ്റീസ് കൗൾ ചോദിച്ചു.

സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്ത പതിനൊന്നു ജഡ്ജിമാരുടെ പേരുകളിൽ സർക്കാർ തീരുമാനം എടുക്കാതെ നീട്ടിക്കൊണ്ടു പോകുന്നതിനെതിരേ ബാംഗളൂരു ബാർ അസോസിയേഷൻ നൽകിയ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗളും എ.എസ് ഓകയും ഉൾപ്പെട്ട ബെഞ്ച്.

കോടതിയുടെ അതൃപ്തി സർക്കാരിനെ അറിയിക്കാനും അറ്റോർണി ജനറലിനോട് ബെഞ്ച് നിർദേശിച്ചു. പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് അറ്റോർണി ജനറൽ മറുപടി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.