വ്യാപാരത്തർക്കങ്ങൾ: വാദം കേൾക്കാൻ ഫീസ് ചുമത്തണം
വ്യാപാരത്തർക്കങ്ങൾ:  വാദം കേൾക്കാൻ ഫീസ് ചുമത്തണം
Tuesday, December 6, 2022 1:40 AM IST
ന്യൂഡൽഹി: വ്യാപാരതർക്കങ്ങളിൽ വാദം കേൾക്കുന്നതിനു മുന്പ് ഫീസ് ചുമത്തേണ്ടത് അനിവാര്യമാണെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്. കൊമേഴ്സ്യൽ കേസുകളിൽ കോടതിയിലെത്തുന്ന പല ഹർജികളും ബാലിശമാണ്. ഇത് കോടതിയുടെ വിലപ്പെട്ട സമയം അപഹരിക്കുകയും ചെയ്യുന്നു.

അതിനാൽ വാണിജ്യസംബന്ധമായ കേസുകൾ പരിഗണിക്കുന്നതിന് മുൻപ് തന്നെ അഞ്ചുകോടി വരെ കോടതിയിൽ കെട്ടിവയ്ക്കണമെന്ന നിബന്ധന ഏർപ്പെടുത്തേണ്ട സമയം ആയിരിക്കുന്നു. ഹർജിയിൽ കഴന്പില്ലെന്നു കണ്ടെത്തിയാൽ ഈ തുക തിരിച്ചു നൽകില്ലെന്ന വ്യവസ്ഥയും വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


കീഴ്ക്കോടതികളിൽ നിന്ന് ഇടക്കാല ഉത്തരവുകൾ കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരം അപ്പീലുകൾ പലപ്പോഴും സുപ്രീംകോടതിയിൽ എത്തുന്നത്. ഇതു വലിയ തോതിൽ സുപ്രീംകോടതിയുടെ വിലപ്പെട്ട സമയം അപഹരിക്കുന്നു. മിക്കവാറും ഏതെങ്കിലും ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിനെതിരെ ആയിരിക്കും വരുന്നത്. അത്തരം കാര്യങ്ങളിൽ തങ്ങൾ എന്തിനാണ് ഇടപെടുന്നതെന്നും അദ്ദേഹം ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.