തന്ത്രപ്രധാന സഹകരണം വർധിപ്പിക്കാൻ ഇന്ത്യ-ഈജിപ്ത് ധാരണ
തന്ത്രപ്രധാന സഹകരണം വർധിപ്പിക്കാൻ  ഇന്ത്യ-ഈജിപ്ത് ധാരണ
Thursday, January 26, 2023 1:08 AM IST
ന്യൂഡൽഹി: പ്രതിരോധം, സുരക്ഷ, വ്യാപാരം, ഭീകരവിരുദ്ധ പ്രവർത്തനം എന്നീ മേഖലയിൽ ഇന്ത്യ- ഈജിപ്ത് സഹകരണം വർധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദേൽ ഫത്താ അൽ-സിസിയും ധാരണയായി. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിക്കാൻ ചർച്ചയിൽ തീരുമാനമായി.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 12 കോടി ഡോളറിന്‍റെ വ്യാപാരം ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യ-ഈജിപ്ത് തന്ത്രപ്രധാന പങ്കാളിത്വത്തിൽ രാഷ്‌ട്രീയം, സുരക്ഷ, സാന്പത്തികം, സാങ്കേതികവിദ്യ രംഗങ്ങളിൽ കൂടുതൽ സഹകരണത്തിനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.


ഈജിപ്തുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതായും ഇന്ത്യയിൽനിന്ന് കൂടുതൽ വിദേശസഞ്ചാരികൾ ഈജിപ്തിലെത്തണമെന്നും സിസി പറഞ്ഞു.
പൊതുതാത്പര്യപകാരമുള്ള രാജ്യാന്തര, അന്താരാഷ്‌ട്ര വിഷയങ്ങൾ ചർച്ച ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.