മാനസികാരോഗ്യ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ
Saturday, January 28, 2023 1:59 AM IST
ന‍്യൂഡൽഹി: രാജ‍്യത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുണ്ടെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള റിപ്പോർട്ട് സംസ്ഥാനങ്ങളോട് ഇതിനകം തേടിയിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.

സർക്കാർ നടത്തുന്ന 46 മാനസികാരോഗ്യ സ്ഥാപനങ്ങളിലും മനുഷ്യാവകാശ കമ്മീഷന്‍റെ നേതൃത്വത്തിൽ സന്ദർശനം നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേന്ദ്രത്തിനോടും സംസ്ഥാനങ്ങളോടുമെല്ലാം റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

കമ്മീഷൻ സന്ദർശിച്ച 46 മാനസികാരോഗ്യ കേന്ദ്രങ്ങളുടെയും അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്. അസുഖം ഭേദമായിട്ടും മാനസികാരോഗ്യത്തിൽ കഴിയുന്നവരുടെ അതീവ ദയനീയമാണ്. ഇത് രോഗികളുടെ മനുഷ്യാവകാശത്തിന്‍റെ ലംഘനമാണെന്നും മനുഷ്യാവകാശ കമ്മീഷന്‍റെ പ്രസ്താവനയിൽ പറയുന്നു.


കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്ത രോഗികളുടെ കണക്കുകളും നൽകാൻ ആവശ്യപ്പെട്ടു. മാനസീകാരോഗ്യ കേന്ദ്രങ്ങളിൽനിന്നു പുറത്തിറങ്ങിയതിനു ശേഷം കുടുംബവുമായി അവരുടെ പുനരധിവാസം സാധ്യമായോ എന്നീ കണക്കുകൾ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

മാനസിക രോഗികളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ, കുടുംബവുമായുള്ള അവരുടെ പുനരിധിവാസം, രോഗമുക്തി ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ എന്നിവയെ സംബന്ധിച്ചുള്ള റിപ്പോർട്ട് ഡയറക്ടറേറ്റ് ജനറലും പോലീസ് കമ്മീഷണർമാരും സമർപ്പിക്കണം.

കേരളത്തിലും സമാനമായ അവസ്ഥയാണുള്ളത്. മാനസിക നില വീണ്ടെടുക്കാത്തതിനാൽ വിചാരണ പോലും നടക്കാതെ 40 വർഷത്തോളമായി മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്നവരുണ്ടെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.