വെറുപ്പിന്‍റെ വിപണിയിൽ സ്നേഹത്തിന്‍റെ കട തുറന്നു: രാഹുൽ
വെറുപ്പിന്‍റെ വിപണിയിൽ സ്നേഹത്തിന്‍റെ  കട തുറന്നു: രാഹുൽ
Tuesday, January 31, 2023 12:46 AM IST
ശ്രീനഗറിൽനിന്ന് ജോർജ് കള്ളിവയലിൽ

വെറുപ്പിന്‍റെ വിപണിയിൽ സ്നേഹത്തിന്‍റെ കട തുറക്കാനുള്ള തന്‍റെ ഭാരത് ജോഡോ യാത്രയെ രാജ്യത്തെ ജനം സ്നേഹവും ഹൃദയവും നൽകി സ്വീകരിച്ചെന്നു രാഹുൽ ഗാന്ധി. സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയ ഗ്രനേഡ് കൊണ്ടല്ല, സ്നേഹം കൊണ്ടാണ് ജമ്മു കാഷ്മീർ ജനത തന്നെ വരവേറ്റത്.

വേണ്ടപ്പെട്ടവരെ നഷ്ടമാകുന്നവരുടെ വേദന തന്നെപ്പോലെയോ പുൽവാമയിൽ ധീരരക്തസാക്ഷിത്വം വഹിച്ച സൈനികരുടെ ബന്ധുക്കളെപ്പോലെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും മനസിലാകില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

ഏതെങ്കിലുമൊരു ബിജെപി നേതാവിന് ജമ്മു കാഷ്മീരിലൂടെ താൻ നടന്നതു പോലെ നടക്കാൻ കഴിയുമോയെന്നും കോണ്‍ഗ്രസ് നേതാവ് വെല്ലുവിളിച്ചു. ഇന്ത്യയുടെ ലിബറൽ, മതേതര ധാർമികത സംരക്ഷിക്കുന്നതിനു കൂടിയാണ് ജോഡോ യാത്രയെന്നും കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ പറഞ്ഞു.

കനത്ത മഞ്ഞുവീഴ്ചയും മഴയും കൊടുംതണുപ്പും അവഗണിച്ച് ഭാരത് ജോഡോ യാത്രയുടെ സമാപനം കുറിച്ച് ശ്രീനഗറിലെ ഷെറി ഇ കാഷ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന റാലിയിലാണ് രാഹുലിന്‍റെ ഈ പ്രസ്താവന.

എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി വദ്ര, മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സിപിഐ നേതാവ് ഡി. രാജ, ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ സമാപനസമ്മേളനത്തിനെത്തി. മഞ്ഞുവീഴ്ച മൂലം പ്രവർത്തകരിൽ വലിയൊരു പങ്ക് ആളുകൾക്കും സ്റ്റേഡിയത്തിലെത്താനായില്ല.

വെറുപ്പു വിതയ്ക്കുന്ന കൊലപാതകങ്ങൾ ഇല്ലാതാക്കുകയാണു തന്‍റെ ലക്ഷ്യം. കോണ്‍ഗ്രസിനു വേണ്ടിയോ, തനിക്കു വേണ്ടിയോ അല്ല, മറിച്ചു രാജ്യത്തിനു വേണ്ടിയാണ് ഇന്ത്യയിലാകെ കാൽനടയായി യാത്ര നടത്തിയതെന്നും രാഹുൽ വ്യക്തമാക്കി. രാജ്യംമുഴുവൻ പദയാത്ര നടത്തിയതു ബുദ്ധിമുട്ടായി തോന്നിയില്ല. യാത്രയിൽ ജനങ്ങൾ നൽകിയ പിന്തുണ കണ്ണു നനയിക്കുന്നതായിരുന്നുവെന്നും വികാരാധീനനായി രാഹുൽ പറഞ്ഞു.


നിർഭയമായി ജീവിക്കാൻ ഗാന്ധിജി എന്നെ പഠിപ്പിച്ചു. അതിനാലാണ് എന്നെ വെറുക്കുന്നവർക്ക് എന്‍റെ വെള്ള ടീ ഷർട്ടിന്‍റെ നിറംമാറ്റാൻ താൻ അവസരം നൽകിയത്. കാഷ്മീരിലേക്കു വാഹനത്തിൽ പോകണമെന്നും കാൽനടയായി പോകരുതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. കാൽനടയായി പോയാൽ ഗ്രനേഡ് എറിയുമെന്നും മൂന്നുനാലു ദിവസം മുന്പു മുന്നറിയിപ്പു കിട്ടിയിരുന്നു.

ജമ്മു കാഷ്മീരിൽ ഒരു ബിജെപി നേതാവിനും ഇതുപോലെ നടക്കാൻ കഴിയില്ലെന്നുറപ്പുണ്ട്. അവർ അതു ചെയ്യില്ല. അവരെ അനുവദിക്കാത്തതുകൊണ്ടല്ല, മറിച്ച് അവർക്കു പേടി ആയതിനാലാണ്.

പ്രിയപ്പെട്ടവർ കൊല്ലപ്പെട്ടതിന്‍റെ വേദന അറിഞ്ഞവരാണ് പ്രിയങ്കയും ഞാനും. മുത്തശി ഇന്ദിരാഗാന്ധിയുടെയും പിതാവ് രാജീവ് ഗാന്ധിയുടെയും കൊലപാതകത്തിന്‍റെ വേദന അനുഭവിച്ചിരുന്നു. പുൽവാമ രക്തസാക്ഷികളുടെ ഹൃദയങ്ങളിലൂടെ കടന്നുപോകാനുമായി. പുൽവാമയിലെ രക്തസാക്ഷികളെ അനുസ്മരിച്ച് പരന്പരാഗത കാഷ്മീരി ഫെറാൻ വസ്ത്രം ധരിച്ചാണ് രാഹുൽ എത്തിയത്.

ജനങ്ങളുടെ പിന്തുണയാണു രാജ്യത്താകെ നടന്നുള്ള യാത്ര പൂർത്തിയാക്കാൻ സഹായിച്ചത്. ജനങ്ങൾ നൽകിയ സ്നേഹം പലപ്പോഴും തന്നെ വികാരാധീനനാക്കി. തുടക്കത്തിൽ 3,500 കിലോമീറ്റർ പിന്നിടാനാകുമോയെന്ന് ഉറപ്പില്ലായിരുന്നു. എന്നാൽ, ജനങ്ങളോടൊപ്പം അവരുടെ സ്നേഹം സ്വീകരിച്ചു നടന്നപ്പോൾ ഒന്നും പ്രശ്നമായില്ലെന്നും രാഹുൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.