ഇപിഎഫ്ഒ സർക്കുലർ പിൻവലിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ
ഇപിഎഫ്ഒ സർക്കുലർ പിൻവലിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ
Wednesday, February 1, 2023 12:43 AM IST
ന്യൂഡൽഹി: 2014 സെപ്റ്റംബർ ഒന്നിനു മുന്പു പെൻഷൻ പറ്റിയവരുടെ പെൻഷൻ ആനുകൂല്യങ്ങൾ പുനഃപരിശോധിക്കാൻ നിർദ്ദേശം നൽകി ഇപിഎഫ്ഒ പുറപ്പെടുവിച്ച സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്നു എൻ.കെ. പ്രേമചന്ദ്രൻ എംപി കേന്ദ്ര തൊഴിൽ മന്ത്രി ഭുവേന്ദർ യാദവിനോട് ആവശ്യപ്പെട്ടു.

2014 സെപ്റ്റബർ ഒന്നിനു മുന്പ് പെൻഷൻ പറ്റി ഉയർന്ന പെൻഷൻ വാങ്ങുന്ന പെൻഷൻകാരെ വിവിധതട്ടുകളിലായി തിരിച്ചു പെൻഷൻ ആനുകൂല്യം വെട്ടിക്കുറയ്ക്കുന്നതിനുള്ള ദുരുദ്ദേശ്യമാണ് സർക്കുലറിന് പിന്നിൽ.

സുപ്രീംകോടതി വിധിയെ ദുർവ്യാഖ്യാനം ചെയ്താണ് ഇപിഎഫ്ഒ യുടെ നടപടി. നിലവിലെ പെൻഷൻ വെട്ടിക്കുറയ്ക്കുവാനോ പെൻഷൻ തിരിച്ചുപിടിക്കാനോ സുപ്രീംകോടതി ഇപിഎഫ്ഒ ക്ക് അധികാരമോ അവകാശമാ നൽകിയിട്ടില്ല. 2014 നു മുന്പ് തൊഴിലാളികൾ നലകിയ ഓപ്ഷൻ രേഖകൾ സൂക്ഷിക്കേണ്ട ബാധ്യത ഇപിഎഫ്ഒയ്ക്കാണ്.

2014 ന് പെൻഷരായ മുതിർന്ന പൗരന്മാർ വർഷങ്ങൾ പഴക്കമുള്ള രേഖകൾ ഹാജരാക്കി അനുഭവിച്ചു കൊണ്ടിരിക്കുന്ന പെൻഷൻ അവകാശം വീണ്ടും തെളിയിക്കണമെന്നു പറയുന്നത് യുക്തിസഹമല്ല. ഉയർന്ന പെൻഷൻ അനുവദിച്ചതു നിയമവ്യവസ്ഥകൾ പാലിച്ചുളള നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നതിന് തെളിവാണ്. ഒരിക്കൽ പെൻഷൻ ആനുകൂല്യം ലഭിച്ചവരുടെ പെൻഷൻ പുനർനിർണയിച്ചു വെട്ടിക്കുറയ്ക്കുവാൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്ന സർക്കുലർ പെൻഷൻകാരുടെ ഉപജീവനം വഴിമുട്ടിക്കും.


സാമൂഹികമായി ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്ന സർക്കുലറാണ് ഇപിഎഫ്ഒ പുറപ്പെടുവിച്ചിട്ടുളളത്. ഇപിഎഫഒ പെൻഷൻകാരുടെ ആശങ്ക അകറ്റുവാനും പെൻഷനും ക്ഷേമപദ്ധതികളും ഉറപ്പാക്കുവാനും ഇപിഎഫ്ഒ ക്ക് നിയമപരമായും ധാർമികമായും ബാധ്യതയുണ്ട്.

ഇപിഎഫ് നിയമങ്ങളുടെ അടിസ്ഥാനതത്വങ്ങളിൽ നിന്നു വ്യതിചലിച്ചു കൊണ്ടുള്ളതാണ് ഇപിഎഫ്ഒ സർക്കുലർ. അടിയന്തരമായി ഇടപെട്ടു പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ തൊഴിൽ മന്ത്രിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.