മുഷറഫ് ട്വീറ്റ്: വിമർശനത്തിൽ പ്രതികരിച്ച് തരൂർ
മുഷറഫ് ട്വീറ്റ്: വിമർശനത്തിൽ പ്രതികരിച്ച് തരൂർ
Tuesday, February 7, 2023 1:03 AM IST
ന്യൂഡൽഹി: അന്തരിച്ച മുൻ പാക് പ്രസിഡന്‍റ് പർവേസ് മുഷറഫിനെ "സമാധാനകാംക്ഷിയായി മാറിയ ശത്രു'വെന്നു വിശേഷിപ്പിച്ച കോണ്‍ഗ്രസ് എംപി ശശി തരൂരിന്‍റെ ട്വീറ്റിലുള്ള ബിജെപി വിമർശനത്തിനു മറുപടിയുമായി തരൂർ. നിരവധിയാളുകളെ കൊന്നൊടുക്കുന്നതിനു കാരണക്കാരനായ മുഷറഫിന് ഇന്ത്യയിലും ആരാധകരുണ്ടെന്ന ബിജെപിയുടെ വിമർശനത്തിനാണു തരൂരിന്‍റെ മറുപടി.

മരിച്ചവരെക്കുറിച്ചു നല്ലതു പറയണമെന്നു കരുതുന്ന ഇന്ത്യയിലാണു താൻ വളർന്നതെന്നാണു തരൂർ നൽകിയ മറുപടി. കാർഗിൽ യുദ്ധത്തിനു കാരണക്കാരനായ മുഷറഫ് ഇന്ത്യയുടെ ശത്രുവായിരുന്നെങ്കിലും പിൽക്കാലത്ത് ഇന്ത്യ-പാക്കിസ്ഥാൻ സമാധാനചർച്ചകൾക്കു മുൻകൈയെടുത്ത നേതാവായിരുന്നെന്നും തരൂർ ആവർത്തിച്ചു.


വെറുക്കപ്പെട്ടവനായിരുന്നെങ്കിൽ എന്തിന് ബിജെപി സർക്കാർ മുഷറഫുമായി 2003ൽ വെടിനിർത്തൽ കരാർ ചർച്ച ചെയ്തെന്നും 2004ൽ സംയുക്ത പ്രസ്താവനയിൽ മുഷറഫും വാജ്പേയിയും ഒപ്പുവച്ചുവെന്നും തരൂർ ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.