മഹാരാഷ്‌ട്രയിൽ ബിജെപി സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു, ബംഗാളിൽ കോൺഗ്രസിന് ആദ്യ എംഎൽഎ
മഹാരാഷ്‌ട്രയിൽ ബിജെപി സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു, ബംഗാളിൽ കോൺഗ്രസിന് ആദ്യ എംഎൽഎ
Friday, March 3, 2023 3:14 AM IST
കോൽക്കത്ത: ബംഗാളിലെ സാഗർദിഹി മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ബയ്‌രോൺ ബിശ്വാസിന് മിന്നും ജയം. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയെ 22,986 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ബിശ്വാസ് പരാജയപ്പെടുത്തിയത്. ഇതോടെ ബംഗാൾ നിയമസഭയിൽ കോൺഗ്രസിനു പ്രാതിനിധ്യമായി.

മൂർഷിദാബാദ് ജില്ലയിലാണ് സാഗർദിഹി മണ്ഡലം. ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർരഞ്ജൻ ചൗധരിയുടെ തട്ടകമാണ് സാഗർദിഹി. ഇവിടെ വിജയം ചൗധരിക്ക് അഭിമാനപ്രശ്നമായിരുന്നു. ബിജെപി സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി. സംസ്ഥാന മന്ത്രി സുബ്രത സാഹയുടെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. 2021ലെ തെരഞ്ഞടുപ്പിൽ സഖ്യത്തിൽ മത്സരിച്ച ഇടതു പാർട്ടികൾക്കും കോൺഗ്രസിനും ഒറ്റ സീറ്റിലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.

കോൺഗ്രസും സിപിഎമ്മും ബിജെപിയും ചേർന്ന അവിശുദ്ധ സഖ്യമാണ് സാഗർദിഹിയിൽ തൃണമൂൽ കോൺഗ്രസിന്‍റെ പരാജയത്തിനു കാരണമെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കുറ്റപ്പെടുത്തി. കോൺഗ്രസ് സ്ഥാനാർഥിക്കു ബിജെപി വോട്ട് മറിച്ചെന്ന് മമത ആരോപിച്ചു.

മഹാരാഷ്‌ട്രയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു സീറ്റിൽ ബിജെപിയും കോൺഗ്രസും ഓരോ സീറ്റ് വിജയിച്ചു. 28 വർഷമായി ബിജെപി കൈവശം വച്ചിരുന്ന പൂനയിലെ കസ്ബ പേട്ട് മണ്ഡലം കോൺഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസിലെ രവീന്ദ്ര ധൻഗേക്കർ 10,915 വോട്ടിനാണു വിജയിച്ചത്. എൻസിപി, ശിവസേന(ഉദ്ധവ് വിഭാഗം) എന്നിവയുടെ പിന്തുണ കോൺഗ്രസിനുണ്ടായിരുന്നു.


പൂന ജില്ലയിലെതന്നെ ചിഞ്ച്‌വാഡ് മണ്ഡലം ബിജെപി നിലനിർത്തി. അശ്വിനി ലക്ഷ്മൺ ജഗ്താപ് എൻസിപി സ്ഥാനാർഥിയെ പരാജയപ്പെടുത്തി. ചിഞ്ച‌വാഡിലും കസ്ബ പേട്ടിലും ബിജെപി എംഎൽഎമാരുടെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഇ.വി.കെ.എസ്. ഇളങ്കോവൻ 66,233 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അണ്ണാ ഡിഎംകെ പളനിസ്വാമി വിഭാഗത്തിലെ കെ.എസ്. തെന്നരശിനെയാണു പരാജയപ്പെടുത്തിയത്. ഇളങ്കോവന്‍റെ മകൻ തിരുമകൻ ഇവേരയുടെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞടുപ്പ്.

ജാർഖണ്ഡിലെ രാംഗഡിൽ എജെഎസ്‌യു പാർട്ടിയിലെ സുനിത ചൗധരി 21,970 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തി. കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റാണിത്. അരുണാചൽ പ്രദേശിലെ ലുംല മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.