എക്സൈസ് തീരുവ: കേന്ദ്രത്തിനു ലഭിച്ചത് 21,26,824 കോടി
എക്സൈസ് തീരുവ: കേന്ദ്രത്തിനു ലഭിച്ചത് 21,26,824 കോടി
Saturday, March 18, 2023 1:30 AM IST
ന്യൂഡൽഹി: 2014-15 മുതൽ 2022 -23 (ഏപ്രിൽ മുതൽ ഡിസംബർ) വരെയുള്ള കാലയളവിൽ പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് തീരുവയിൽനിന്ന് കേന്ദ്ര ഖജനാവിന് ലഭിച്ചതു 21,26,824 കോടി രൂപയാണെന്നു കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് സഹമന്ത്രി രാമേശ്വർ ടെലി ആന്‍റോ ആന്‍റണി എംപിയുടെ ചോദ്യത്തിന് ലോക്സഭയിൽ മറുപടി നൽകി.

പെട്രോൾ/ഡീസൽ, മറ്റ് പെട്രോളിയം ഉത്പന്നങ്ങൾ എന്നിവ ജിഎസ്ടി വ്യവസ്ഥയിൽ ഉൾപ്പെടുത്തുന്നത് 2021 സെപ്റ്റംബർ 17ന് നടന്ന ജിഎസ്ടി കൗണ്‍സിൽ യോഗം പരിഗണിച്ചിരുന്നു. പക്ഷ,േ ഖജനാവിന് കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന കാര്യമായതിനാൽ കൂടുതൽ ചർച്ചകൾ നടത്താൻ തീരുമാനിച്ചു. ഇതിനുശേഷം നടന്ന ജിഎസ്ടി കൗണ്‍സിൽ യോഗങ്ങളിൽ ഈ വിഷയം ഒരു അജൻഡയായി ഉൾപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി ആന്‍റോ ആന്‍റണി എംപിയെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.