കർണാടകയിൽ 124 സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു
കർണാടകയിൽ 124 സ്ഥാനാർഥികളെ  കോൺഗ്രസ് പ്രഖ്യാപിച്ചു
Sunday, March 26, 2023 1:35 AM IST
ബംഗളൂരു: കർണാടകയിൽ 124 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ വരുണയിലും പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ കനക്പുരയിലും മത്സരിക്കും. സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്രയാണ് വരുണയിലെ സിറ്റിംഗ് എംഎൽഎ. ഇത്തവണ അദ്ദേഹം കോലാറിൽ മത്സരിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, കോൺഗ്രസ് ഹൈക്കമാൻഡിന് സിദ്ധരാമയ്യ കോലാറിൽ മത്സരിക്കുന്നതിൽ താത്പര്യമില്ലായിരുന്നു.

യതീന്ദ്രയുടെ പേര് ആദ്യ പട്ടികയിലില്ല. വരുണയ്ക്കു പുറമേ മറ്റൊരു സീറ്റിലും മത്സരിക്കുമെന്നു സിദ്ധരാമയ്യ സൂചന നല്കിയിട്ടുണ്ട്. വരുണയിൽനിന്ന് ഇദ്ദേഹം 2008ലും 2013ലും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബദാമി മണ്ഡലത്തിൽനിന്നാണ് കഴിഞ്ഞ തവണ സിദ്ധരാമയ്യ വിജയിച്ചത്. വെറും 1,600 വോട്ടായിരുന്നു ഭൂരിപക്ഷം.

ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ പ്രധാനമായും സിറ്റിംഗ് എംഎൽഎമാരാണുള്ളത്. തർക്കമില്ലാത്ത സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

ഏഴു തവണ ലോക്സഭാംഗമായ മുൻ കേന്ദ്രമന്ത്രി കെ.എച്ച്. മുനിയപ്പ സംസ്ഥാന രാഷ്‌ട്രീയത്തിലേക്കു മടങ്ങിയെത്തി. ദേവനഹള്ളിയിൽ മുനിയപ്പ മത്സരിക്കും. ഇദ്ദേഹത്തിന്‍റെ മകളും കെജിഎഫിലെ സിറ്റിംഗ് എംഎൽഎയുമായ എം. രൂപകലയ്ക്കും ടിക്കറ്റ് ലഭിച്ചു. തൊണ്ണൂറ്റിയൊന്നുകാരനായ മുൻ മന്ത്രി ഷാമനൂർ ശിവശങ്കരപ്പ ദാവനഗെരെ സൗത്തിലും മകൻ എസ്.എസ്. മല്ലികാർജുൻ ദാവനഗെരെ നോർത്തിലും മത്സരിക്കും.


മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വര(കൊരട്ടഗെരെ), കെ.ജെ.ജോര്‍ജ് (സര്‍വജ്ഞ നഗര്‍), ആർ.വി. ദേശ്പാണ്ഡെ(ഹലിയാൽ), എച്ച്.കെ. പാട്ടീൽ(ഗഡക്), എം.ബി. പാട്ടീൽ(ബാബലേശ്വർ), പ്രിയങ്ക് ഖാർഗെ(ചിതാപുർ), കെ.ആർ. രമേശ്കുമാർ(ശ്രീനിവാസ്പുർ), സതീഷ് ജാർകിഹോളി(യെമകൻമാർദി), ദിനേശ് ഗുണ്ടുറാവു(ഗാന്ധിനഗർ) തുടങ്ങിയ പ്രമുഖരും സ്ഥാനാർഥിപ്പട്ടികയിൽ ഇടം കണ്ടു. ഈയിടെ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന പുട്ടണ്ണ, യു.ബി. ബൻകർ എന്നിവരും സ്ഥാനാർഥികളാണ്.

കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ എട്ട് മുസ്‌ലിംളുണ്ട്. 100 സീറ്റുകളിലേക്കുകൂടി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്. 224 മണ്ഡലങ്ങളാണു കർണാടകയിലുള്ളത്.

സൊറാബ് മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ ഇളയ മകന്‍ മധു ബംഗാരപ്പയെ മത്സരിപ്പിക്കും. ബംഗാരപ്പയുടെ മൂത്ത മകനും സിറ്റിംഗ് എംഎല്‍എയുമായ കുമാര്‍ ബംഗാരപ്പ ഇവിടെ ബിജെപി സ്ഥാനാര്‍ഥിയായേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.