കാപികോ റിസോർട്ട്: കേരള ചീഫ് സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു
കാപികോ റിസോർട്ട്: കേരള ചീഫ് സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു
Tuesday, March 28, 2023 1:15 AM IST
ന്യൂഡൽഹി: കാപികോ റിസോർട്ട് പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ടു കേരള ചീഫ് സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ നടപടികൾ സുപ്രീംകോടതി അവസാനിപ്പിച്ചു. വിഷയത്തിൽ സംസ്ഥാനസർക്കാർ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ തൃപ്തരാണെന്നു വ്യക്തമാക്കിയാണ് സുപ്രീം കോടതിയുടെ നടപടി.

കാപികോ റിസോർട്ടിലുള്ള 54 കോട്ടേജുകളും പൂർണമായും പൊളിച്ചതായി സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ റിസോർട്ടിന്‍റെ ഭാഗമായ പ്രധാന കെട്ടിടം സർക്കാർ പൊളിക്കുന്നില്ലെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം.

പ്രധാന കെട്ടിടവും പൊളിക്കാൻ തുടങ്ങിയതായി സർക്കാർ കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഇന്നലെ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിക്കുവേണ്ടി ഹാജരായ സർക്കാർ സ്റ്റാൻഡിംഗ് കൗണ്‍സിൽ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.


തുടർന്നാണ് കോടതിയലക്ഷ്യ ഹർജിയിലെ നടപടികൾ ജസ്റ്റീസുമാരായ അനിരുദ്ധ ബോസ്, സുധാംശു ധുലിയ എന്നിവരുൾപ്പെട്ട ബെഞ്ച് അവസാനിപ്പിച്ചത്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ വൈകിയതിനു ചീഫ് സെക്രട്ടറിയോട് മാപ്പ് എഴുതി വാങ്ങണമെന്നു ഹർജി ഫയൽ ചെയ്ത ജനസന്പർക്ക സമിതിയെന്ന സംഘടനയുടെ അഭിഭാഷകർ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.

ശാസ്ത്രീയ, പാരിസ്ഥിതിക പഠനമില്ലാതെ റിസോർട്ട് പൊളിക്കുന്നതു വേന്പനാട് കായലിലെ സസ്യജാലങ്ങളെയും മൃഗങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് മത്സ്യത്തൊഴിലാളികൾക്കുവേണ്ടി ഹാജരായ അഭിഭാഷകർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ടു ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ പരിഗണനയിൽ ഒരു കേസുണ്ടെന്നും മത്സ്യത്തൊഴിലാളികൾ വാദിച്ചു. എന്നാൽ ഇക്കാര്യത്തിൽ ഇടപെടാൻ സുപ്രീംകോടതി തയാറായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.