അമേരിക്കയിലേക്കു കടത്തിയ അപൂർവ പുരാവസ്തുക്കൾ തിരിച്ചെത്തുന്നു
അമേരിക്കയിലേക്കു കടത്തിയ അപൂർവ പുരാവസ്തുക്കൾ തിരിച്ചെത്തുന്നു
Sunday, April 2, 2023 1:26 AM IST
ന്യൂഡൽഹി: ഇന്ത്യയിൽനിന്നു ന്യൂയോർക്കിലേക്ക് അനധികൃതമായി കടത്തിയ കോടികൾ വിലമതിക്കുന്ന പുരാവസ്തുക്കൾ ഏറെനാൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ തിരിച്ചെത്തിക്കുന്നു.

ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ സൂക്ഷിച്ചിരിക്കുന്ന 15 പുരാവസ്തുക്കളാണ് ന്യൂയോർക്ക് സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് തിരിച്ചു രാജ്യത്തേക്ക് എത്തുന്നത്.

മധ്യപ്രദേശിൽനിന്നുള്ള ദേവതാ വിഗ്രഹം, പശ്ചിമ ബംഗാളിൽനിന്നുള്ള യക്ഷി വിഗ്രഹം എന്നിങ്ങനെ ടെറാക്കോട്ട, ഇരുന്പ്, ചെന്പ്, കല്ല് എന്നിവയിൽ നിർമിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള 15 പുരാവസ്തുക്കളാണ് ഇന്ത്യയിലേക്കു തിരിച്ചുകൊണ്ടുവരുന്നത്. ഇവ ഏകദേശം 9.87 കോടി രൂപ വിലമതിക്കുന്നവയാണെന്നാണു പ്രാഥമിക വിലയിരുത്തൽ. തമിഴ്നാട് ജയിലിൽ കഴിയുന്ന കള്ളക്കടത്തുകാരനായ സുഭാഷ് കപൂറാണ് ഈ പുരാവസ്തുക്കൾ ഇന്ത്യയിൽനിന്നു ന്യൂയോർക്കിലേക്കു കടത്തിയത്. ജർമനിയിൽ പിടിയിലായ ഇയാളെ തമിഴ്നാട് പോലീസിന് കൈമാറുകയായിരുന്നു.


സുഭാഷിൽനിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു പുരാവസ്തുക്കൾ അമേരിക്കയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്കു കടത്തിയതായി വ്യക്തമായത്. പത്തു വർഷത്തേക്കു ശിക്ഷിക്കപ്പെട്ട സുഭാഷ് കപൂർ തിരുച്ചിറപ്പള്ളി സെൻട്രൽ ജയിലിലാണിപ്പോൾ. അനധികൃതമായി സ്വത്ത് കൈവശം വയ്ക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു ഇയാൾ ശിക്ഷിക്കപ്പെട്ടത്.

പുരാവസ്തുക്കൾ മ്യൂസിയത്തിലേക്കു കൈമാറിയിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 22ന് ന്യൂയോർക്ക് സുപ്രീംകോടതി സെർച്ച് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അനധികൃതമായി കണ്ടെത്തിയ പുരാവസ്തുക്കൾ കണ്ടുകെട്ടാനും കാലതാമസം കൂടാതെ കോടതി മുന്പാകെ ഹാജരാക്കാനും കോടതി ഉത്തരവിടുകയും ചെയ്തു. ഇതിനായി പത്തു ദിവസത്തെ സമയമാണു കോടതി അനുവദിച്ചത്. ഇതിനു പിന്നാലെ മാർച്ച് 30ന് പുരാവസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ മെറ്റ് പുറത്തിറക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.