മണിപ്പുരിന് 101 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ്
മണിപ്പുരിന് 101 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ്
Friday, June 9, 2023 1:05 AM IST
ഇംഫാൽ: മണിപ്പുരിൽ കലാപത്തിനിടെ പലായനം ചെയ്തവർക്ക് 101.75 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണിതെന്ന് സംസ്ഥാന സർക്കാരിന്‍റെ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗ് പറഞ്ഞു. കഴിഞ്ഞ 48 മണിക്കൂറിൽ മണിപ്പുരിൽ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കുൽദീപ് സിംഗ് അവകാശപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽനിന്ന്27 ആയുധങ്ങളും 41 ബോംബുകളും ബിഷ്ണുപുർ ജില്ലയിൽനിന്ന് ഒരു ആയുധവും രണ്ടു ബോംബുകളും പിടികൂടി. ഇതുവരെ 896 ആ‍യുധങ്ങളും 200 ബോംബുകളും പിടികൂടിയിട്ടുണ്ട്.


മണിപ്പുരിൽ ഞായറാഴ്ച കലാപകാരികൾ എട്ടുവയസുകാരനെയും അമ്മയെയും ബന്ധുവിനെയും ആംബുലൻസിൽ തീവച്ചു കൊന്നു. വെസ്റ്റ് ഇംഫാൽ ജില്ലയിലെ ഇറോസെംബയിലായിരുന്നു സംഭവം. വെടിവയ്പിനിടെ തലയ്ക്കു പരിക്കേറ്റ കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോകവേയായിരുന്നു ജനക്കൂട്ടം ആക്രമിച്ചത്.

ടോൺസിംഗ് ഹാംഗ്സിംഗ്(എട്ട്), അമ്മ മീന ഹാംഗ്സിംഗ്(45), ബന്ധു ലിഡിയ ലൂറെബാം(37) എന്നിവരാണു കൊല്ലപ്പെട്ടത്. കുക്കി വിഭാഗക്കാരന്‍റെ മകനാണ് ടോൺസിംഗ്. അതേസമയം കുട്ടിയുടെ അമ്മ മീന മെയ്തെയ് വിഭാഗക്കാരിയാണ്. കാംഗ്ചുപിലെ ആസാം റൈഫിൾസ് ക്യാന്പിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.