കൂട്ടമാനഭംഗം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ജീവനൊടുക്കി
Friday, March 1, 2024 2:29 AM IST
കാൺപുർ: യുപിയിൽ കൂട്ട മാനഭംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ ജീവനൊടുക്കി. ഇഷ്ടികച്ചൂളയിൽ ജോലി ചെയ്തിരുന്ന 16ഉം 14ഉം വയസ് പ്രായമുള്ള പെൺകുട്ടികളെയാണു ഘട്ടംപുർ മേഖലയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ഇഷ്ടികച്ചൂള കോൺട്രാക്ടർ രാംരൂപ് നിഷാദ് (48) മകൻ രാജു (18), നിഷാദിന്റെ മരുമകൻ സഞ്ജയ് (19) എന്നിവരാണു പെൺകുട്ടികളെ കൂട്ട മാനഭംഗത്തിനിരയാക്കിയതെന്ന് പോലീസ് അറിയിച്ചു. മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തു. പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയ പ്രതികൾ അതിന്റെ ദൃശ്യം പകർത്തിയിരുന്നു. ഇതു കാണിച്ച് ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് കുട്ടികൾ ജീവനൊടുക്കിയത്. ബുധനാഴ്ച മുതൽ പെൺകുട്ടികളെ കാണാനില്ലായിരുന്നു.