എന്നാൽ അത്യാവശ്യമായി ഡൽഹിയിലേക്ക് തിരിക്കുകയാണെന്ന് വാട്സ്ആപ്പിൽ അറിയിച്ചെന്നും ഇതിനുശേഷം നാലുദിവസം കൂടി ആശയവിനിമയം ഉണ്ടായിരുന്നുവെന്നും ഗോപാൽ ബിശ്വാസ് പോലീസിനോടു പറഞ്ഞു. ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതോടെ ഗോപാൽ ബിശ്വാസ് നൽകിയ പരാതിയെത്തുടർന്നാണ് കൊലപാതകവിവരം പുറത്തായത്.
അൻവാറുൾ അസിം ഹണിട്രാപ്പിൽ പെട്ടിട്ടുണ്ടെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നും ലഭിച്ച സൂചനയെന്ന് അന്വേഷണസംഘം പറയുന്നു. ഇതിന്റെ ഭാഗമായാണു സിലിസ്ത റഹ്മാന്റെ പങ്കുകൂടി അന്വേഷിക്കുന്നത്.
അന്വേഷണ സംഘത്തിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ കൊല്ലപ്പെട്ട എംപിക്കൊപ്പം ഒരു സ്ത്രീയുള്ളതായി കണ്ടെത്തി. ഇതു സിലിസ്തയെന്നാണ് അന്വേഷണ സംഘം കരുതുന്നത്. എംപിയെ ഫ്ളാറ്റിലെത്തിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കശാപ്പുകാരന്റെ സഹായത്തോടെ മൃതദേഹത്തിൽ നിന്ന് തൊലി മാറ്റുകയായിരുന്നു.
പിന്നീട് മൃതദേഹം പല കഷണങ്ങളാക്കി നഗരത്തിന്റെ വിവിധഭാഗങ്ങളിൽ ഉപേക്ഷിച്ചു. സിലിസ്തയ്ക്കു പുറമേ അമാനുള്ള അമാന്‍ എന്ന ഷൈമുള് ഭുവിയാന്‍, ഫൈസല്‍ അലി എന്നിവരും ധാക്കയില്‍ പിടിയിലായിട്ടുണ്ട്.