ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യുജി) റദ്ദാക്കില്ലെന്ന് ആവർത്തിച്ചു കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. ചോദ്യപേപ്പർ ചോർച്ച കുറച്ചു വിദ്യാർഥികളെയാണു ബാധിച്ചിരിക്കുന്നത്.

പരീക്ഷ റദ്ദാക്കൽ നടപടിയിലേക്കു കടന്നാൽ 24 ലക്ഷം വിദ്യാർഥികളെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസ മയം, വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും അന്തിമതീരുമാനം കോടതിയുടേതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ ജൂലൈ എട്ടിനാണു സുപ്രീംകോടതി പരിഗണിക്കുന്നത്.


ചെറിയൊരു ശതമാനം പിഴവുപോലും പരീക്ഷാ നടത്തിപ്പിൽ ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തലുകൾ ആവശ്യമാണെന്ന് കോടതി നേരത്തെ ഹർജി പരിഗണിച്ചപ്പോൾ പരാമർശിച്ചിരുന്നു.