ന്യൂഡൽഹി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേറ്റതിനെത്തുടർന്നായിരുന്നു കൂടിക്കാഴ്ച. സൗഹൃദസന്ദർശനം മാത്രമാണിതെന്നു കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവച്ച് സമൂഹമാധ്യമമായ എക്സിലൂടെ സോറൻ അറിയിച്ചു.

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഇഡിയുടെ പിടിയിലായശേഷം ആദ്യമായാണു ജാർഖണ്ഡ് മുക്തി മോർച്ചാ പാർട്ടി ചെയർമാൻകൂടിയായ ഹേമന്ത് സോറൻ പ്രധാനമന്ത്രിയെ കാണുന്നത്.

ഭാര്യ കൽപന മുർമുവിനൊപ്പം കഴിഞ്ഞദിവസം ഡൽഹിയിലെത്തിയ സോറൻ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ ഭാര്യ സുനിത എന്നിവരുമായും കൂടിക്കാഴ്ച നടത്തി.


കേസിൽ കഴിഞ്ഞ ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിലാകുന്നതിന് മുന്പ് മുഖ്യമന്ത്രി സ്ഥാനം അദ്ദേഹം രാജിവച്ചിരുന്നു. തുടർന്ന് ജാർഖണ്ഡ് ഹൈക്കോടതിയിൽനിന്നു ജാമ്യം ലഭിച്ച സോറൻ, ജൂണ്‍ 28ന് ജയിൽ മോചിതനായി. ജൂലൈ 4ന് മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റു. വിശ്വാസവോട്ടെടുപ്പിൽ 45 എംഎൽഎമാരുടെ പിന്തുണയാണ് ഹേമന്ത് സോറന് ലഭിച്ചത്.