തോക്കു വാങ്ങുന്നവരുടെ പശ്ചാത്തല പരിശോധന കർക്കശമാക്കണം: ട്രംപ്
തോക്കു വാങ്ങുന്നവരുടെ പശ്ചാത്തല പരിശോധന കർക്കശമാക്കണം: ട്രംപ്
Tuesday, August 6, 2019 12:20 AM IST
വാഷിംഗ്ടൺ ഡിസി: തോക്കുനിയന്ത്രണ നിയമങ്ങൾ കൂടുതൽ കർക്കശമാക്കണമെന്നു പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നിർദേശിച്ചു. തോക്കുകൾ വാങ്ങുന്നവരുടെ പശ്ചാത്തല പരിശോധന കർക്കശമാക്കുന്നതു സംബന്ധിച്ച നിയമനിർമാണത്തിനു ഡെമോക്രാറ്റുകളും റിപ്പബ്ളിക്കന്മാരും യോജിച്ചു നീങ്ങണമെന്ന് അദ്ദേഹം ട്വീറ്റു ചെയ്തു. ഇതോടൊപ്പം കുടിയേറ്റ നിയമ പരിഷ്കാരവും ആവശ്യമാണ്. നേരത്തെ തോക്കുലോബിയെ പിന്തുണച്ചിരുന്ന ട്രംപ് , ടെക്സസ്, ഒഹായോ വെടിവയ്പുകളിൽ മുപ്പതുപേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണു നിലപാടു വ്യക്തമാക്കിയത്.


ഇന്നലെ വൈറ്റ്ഹൗസിൽനിന്നു രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ വംശീയതയെയും വിദ്വേഷത്തെയും വെള്ള മേധാവിത്വത്തെയും ട്രംപ് അപലപിച്ചു.ഇത്തരം ആശയങ്ങളെ പരാജയപ്പെടുത്തണം. വിദ്വേഷത്തിന് അമേരിക്കയിൽ സ്ഥാനമില്ല.വീഡിയോ ഗെയിമുകളും സോഷ്യൽമീഡിയയും ഇത്തരം അക്രമങ്ങൾക്ക് ഒരു പരിധിവരെ കാരണമാകുന്നുണ്ടെന്നും ട്രംപ് കുറ്റപ്പെടുത്തി.

ഒഹായോയിലും എൽപാസോയിലും വെടിവയ്പു നടത്തിയവർക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന വാദം ആവർത്തിച്ച ട്രംപ് ഇത്തരക്കാരെ മുൻകൂട്ടി കണ്ടെത്താനും ആവശ്യമെങ്കിൽ തടങ്കലിൽ വയ്ക്കാനും നിയമം നിർമിക്കണമെന്നും നിർദേശിച്ചു.

പൊതു സുരക്ഷയ്ക്ക് ഭീഷണിയാവുമെന്നു കരുതുന്നവർക്ക് ആയുധം ലഭിക്കാൻ അനുവദിക്കരുത്. കൂട്ടക്കൊല നടത്തുന്നവർക്കും വിദ്വേഷ പ്രേരിത കുറ്റകൃത്യങ്ങൾ നടത്തുന്നവർക്കും വധശിക്ഷ നൽകാൻ നിയമം വേണമെന്നും ട്രംപ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.