ലെകിമ കൊടുങ്കാറ്റ്; ചൈനയിൽ 13 മരണം
ലെകിമ കൊടുങ്കാറ്റ്; ചൈനയിൽ 13 മരണം
Saturday, August 10, 2019 11:00 PM IST
ബെയ്ജിംഗ്: ചൈനയിലെ ലെകിമ കൊടുങ്കാറ്റ് വ്യാപക നാശം വിതയ്ക്കുന്നു. സെജിയാങ് പ്രവിശ്യയിൽ വെള്ളിയാഴ്ചയുണ്ടായ കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 13 ആയി. 16 പേരെ കാണാതായതായും പോലീസ് അറിയിച്ചു. ലെകിമാ എന്നാണു പശ്ചിമ പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട കൊടുങ്കാറ്റിന് നൽകിയിരിക്കുന്ന പേര്.

കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ കടലാക്രമണത്തിൽ തീരപ്രദേശത്തെ കെട്ടിടങ്ങൾ ഭീഷണിയിലാണെന്ന് സർക്കാർ നിയന്ത്രിത മാധ്യമമായ സിൻഹുവ റിപ്പോർട്ട് ചെ‍യ്തു. കാണാതായവരെ കൂടാതെ നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. കാറ്റിന്‍റെ വേഗം മണിക്കൂറിൽ 190 കിലോമീറ്ററിൽനിന്ന് 15 കിലോമീറ്റർ ആയി കുറയുമെന്നും അത് ചൈനയുടെ ഉത്തരമേഖലയിലേക്കു നീങ്ങുന്നതായും നാഷണൽ മെറ്റീരിയോളജിക്കൽ സെന്‍റർ (എൻഎംസി) അറിയിച്ചു.

വെള്ളിയാഴ്ച പ്രാദേശികസമയം 1.45നുണ്ടായ ശക്തമായ കാറ്റ് സെജിയാംഗിൽ വലിയ തോതിലുള്ള മണ്ണിടിച്ചിലിന് കാരണമായി. മണ്ണിടിഞ്ഞാണ് കൂടുതൽപ്പേർ മരിച്ചത്. 187 കിലോമീറ്റർ വേഗത്തിലാണ് കൊടുങ്കാറ്റുണ്ടായത്. വെള്ളിയാഴ്ച കാറ്റിന്‍റെ വേഗം അപകടകരമാം വിധം ഉയരുമെന്ന് നാഷണൽ മെറ്റീരിയോളജിക്കൽ സെന്‍റർ മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനെത്തുടർന്ന് നിരവധിയാളുകളെ മാറ്റി പ്പാർപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെയും കാറ്റിന് 144 കിലോമീറ്റർ വേഗമുണ്ടായിരുന്നു. ലെകിമയുടെ സംഹാരതാണ്ഡവത്തിൽ ആയിരക്കണക്കിനു വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം താത്കാലികമായി തടസപ്പെട്ടു.


500 വിമാനസർവീസുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ഷാംങ്ഹായി ഡിസ്നി റിസോർട്ടും ഡിസ്നി ലാൻഡും താത്കാലികമായി അടച്ചു. 2016 ൽ ആരംഭിച്ച ശേഷം ആദ്യമായാണ് പ്രകൃതിക്ഷേഭത്തെ തുടർന്ന് ഡിസ്നി ലാൻഡ് അടച്ചിടുന്നത്. ലെകിമ മുന്നറിയിപ്പിനെത്തുടർന്ന് പത്ത് ലക്ഷം ആളുകളെയാണ് പ്രദേശത്തു നിന്നു സുരക്ഷിതമായ ഇടങ്ങിലേക്കു മാറ്റി പാർപ്പിച്ചത്. 2,5,3000 പേരും ഷാങ്ഹായി നഗരത്തിലുള്ളവരായിരുന്നു. സെജിയാങ്് പ്രവിശ്യയിൽ മാത്രം 288 വിമാനസർവീസുകളാണ് റദ്ദാക്കിയത്.

ആയിരം പേരടങ്ങുന്ന രക്ഷാപ്രവർത്തകരുടെ സംഘമാണ് സെജിയാങിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. വൈദ്യുതി ബന്ധം തകരാറിലായതിനെത്തുടർന്നു പലയിടങ്ങിലും തീപിടിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 150 ഫയർ എൻജിനുകളാണ് രക്ഷാപ്രവർത്തനത്തിനായി എത്തിച്ചിരിക്കുന്നത്. കൂടാതെ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി 153 ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. ശക്തമായ കാറ്റിൽ 3000ത്തോളം മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. ഷാങ്ഹായിയിൽ വെള്ളിയാഴ്ച മുതൽ കനത്ത മഴയാണ്. ഇപ്പോഴും മഴയ്ക്ക കാര്യമായ ശമനമുണ്ടായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.