ഭീകരത: പാക്കിസ്ഥാനുമായി ചർച്ചയാകാമെന്നു മന്ത്രി ജയ്ശങ്കർ
ഭീകരത: പാക്കിസ്ഥാനുമായി ചർച്ചയാകാമെന്നു  മന്ത്രി ജയ്ശങ്കർ
Sunday, September 8, 2019 12:45 AM IST
സിംഗപ്പൂർ: ഭീകരതയെക്കുറിച്ച് പാക്കിസ്ഥാനുമായി ചർച്ചയ്ക്കു സന്നദ്ധമാണെന്നു വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. എന്നാൽ തന്‍റെ തല തോക്കിൻമുനയിൽ വച്ചുകൊണ്ടല്ല, മറിച്ച് പരിഷ്കൃതമായ രീതിയിലായിരിക്കണം ചർച്ചയെന്ന് അദ്ദേഹം നിർദേശിച്ചു.

സിംഗപ്പൂരിൽ നടക്കുന്ന മിനി ഏഷ്യാ ലീഡർഷിപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി ജയ്ശങ്കർ. ജമ്മു കാഷ്മീരിനു പ്രത്യേക അധികാരം നൽകുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിനെത്തുടർന്നാണു വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ച നടത്തേണ്ടത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ്. എന്നാൽ, തന്‍റെ തല തോക്കിൻമുനയിൽ വച്ചല്ല അതു ചെയ്യേണ്ടത്. പരിഷ്കൃതരായ രണ്ട് അയൽരാജ്യങ്ങളെപ്പോലെയാണെങ്കിൽ ചർച്ചയ്ക്ക് ഇന്ത്യ സന്നദ്ധമാണ്: മന്ത്രി വിശദീകരിച്ചു.


യുഎസുമായുള്ള വ്യാപാരവിഷയത്തിൽ അസ്വസ്ഥത ജനിപ്പിക്കുന്ന സാഹചര്യങ്ങൾ നിലവിലില്ല. ഒരു രാജ്യവുമായി വ്യാപാരത്തിൽ ഏർപ്പെടുന്പോൾ തർക്കങ്ങൾ സ്വഭാവികമാണ്. എങ്ങനെയാണ് ഇതിനെ നേരിടുക എന്നതാണു പ്രധാനം. പ്രശ്നങ്ങളെല്ലാം പരിഹരിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.