അരാംകോ ആക്രമണം : യുഎസ് ആരോപണം നിഷേധിച്ച് ഇറാൻ; യുദ്ധത്തിനും തയാർ
അരാംകോ ആക്രമണം : യുഎസ് ആരോപണം നിഷേധിച്ച് ഇറാൻ; യുദ്ധത്തിനും തയാർ
Monday, September 16, 2019 12:21 AM IST
റിയാദ്: സൗദി എണ്ണക്കന്പനി അരാംകോയുടെ എണ്ണയുത്പാദന കേന്ദ്രങ്ങളിലുണ്ടായ ഡ്രോൺ ആക്രമണത്തിനു പിന്നിൽ യെമനിലെ ഹൗതി വിമതരല്ലെന്നും ഇറാനാണെന്നുമുള്ള യുഎസിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയ വക്താവ് അബ്ബാസ് മൗസവി പറഞ്ഞു. സ്റ്റേറ്റ് ടിവിയിൽ നടത്തിയ പ്രസംഗത്തിലാണ് മൗസവി ഇക്കാര്യം വ്യക്തമാക്കിയത്. വേണ്ടിവന്നാൽ യുദ്ധത്തിനു മടിയില്ലെന്ന് വിപ്ലവഗാർഡ് കമാൻഡർ അമിറാലി ഹജിസാദേയും മുന്നറിയിപ്പു നൽകി.

രണ്ടായിരം കിലോമീറ്ററിനുള്ളിലുള്ള അമേരിക്കൻ താവളങ്ങളും അവിടത്തെ വിമാനങ്ങളും ഇറാന്‍റെ മിസൈലുകളുടെ പരിധിയിലാണെന്ന കാര്യം ആരും മറക്കരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അരാംകോയിലെ ആക്രമണം സൗദിയുടെ എണ്ണവ്യാപാരത്തിനു കനത്ത നഷ്ടമുണ്ടാക്കി. സൗദി കയറ്റുമതി ചെയ്യുന്ന എണ്ണയുടെ പാതിയും നിലയ്ക്കുമെന്നാണ് അനുമാനം. കിഴക്കൻ സൗദിയിലെ അബ്ക്വായ്ഖിലുള്ള എണ്ണസംസ്കരണ കേന്ദ്രത്തിലും ഖുറെയ്സിലെ എണ്ണപ്പാടത്തുമാണ് ശനിയാഴ്ച ആക്രമണം നടന്നത്. തീപിടിത്തത്തിൽ വ്യാപക നാശനഷ്ടമുണ്ടായി.

രണ്ടു കേന്ദ്രങ്ങളിലെയും പ്രവർത്തനം താത്കാലത്തേക്കു നിർത്തിവച്ചതായി ഊർജമന്ത്രി അബ്ദുൾ അസീസ് ബിൻ സൽമാൻ രാജകുമാരൻ പ്രസ്താവനയിൽ അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കി. തൊഴിലാളികൾക്കാർക്കും പരിക്കില്ല. ആക്രമണം മൂലം 570 ലക്ഷം വീപ്പയുടെ എണ്ണക്കയറ്റുമതി തടസപ്പെടുമെന്നും മന്ത്രി അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ കേന്ദ്രമാണ് അബ്ക്വായിഖിലേത്. പ്രതിദിനം 70 ലക്ഷം വീപ്പ എണ്ണ ഇവിടെ സംസ്കരിക്കും. സൗദി ജൂലൈയിൽ പ്രതിദിനം ഉത്പാദിപ്പിച്ചിരുന്നത് 96.5 ലക്ഷം വീപ്പ എണ്ണയാണ്. ഖുറെയ്സിലെ എണ്ണപ്പാടത്തുനിന്ന് പ്രതിദിനം 10 ലക്ഷം വീപ്പ എണ്ണ ഉത്പാദിപ്പിക്കാൻ കഴിയും.


പത്തു ഡ്രോണുകൾ(പൈലറ്റില്ലാ വിമാനങ്ങൾ) ഉപയോഗിച്ച് തങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഹൗതി വിമതർ അവകാശപ്പെട്ടിരുന്നു.

എന്നാൽ, ഇറാനാണ് ആക്രമണത്തിനു പിന്നിലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആരോപിച്ചു. യെമനിൽനിന്ന് ആക്രമണം വന്നതിന് ഒരു തെളിവുമില്ല. ലോകത്തിലെ എണ്ണക്കടത്തിനു നേർക്ക് മുന്പൊരിക്കലുമില്ലാത്ത ആക്രമണമാണ് ഇറാൻ നടത്തിയിരിക്കുന്നതെന്നും പോംപിയോ ട്വീറ്റ് ചെയ്തു.

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സൗദിയിലെ കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനെ ഫോണിൽ വിളിച്ച് സഹായം വാഗ്ദാനം ചെയ്തതായി വൈറ്റ്ഹൗസ് അറിയിച്ചു. ഇത്തരം തീവ്രവാദ ആക്രമണങ്ങളെ സൗദി നേരിടുകതന്നെ ചെയ്യുമെന്ന് രാജകുമാരൻ പറഞ്ഞതായി സൗദി വൃത്തങ്ങളും അറിയിച്ചു.

ഇറാക്കും നിഷേധിച്ചു

ബാഗ്ദാദ്: സൗദി അരാംകോ കന്പനിയുടെ എണ്ണയുത്പാദന കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ ഡ്രോണുകൾ പുറപ്പെട്ടത് ഇറാക്കിന്‍റെ മണ്ണിൽനിന്നാണെന്നു സൂചിപ്പിക്കുന്ന മാധ്യമറിപ്പോർട്ടുകളിൽ കഴന്പില്ലെന്ന് ഇറാക്കി അധികൃതർ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.