പോളിഷ്, ഓസ്ട്രിയൻ എഴുത്തുകാർക്കു സാഹിത്യ നൊബേൽ
പോളിഷ്, ഓസ്ട്രിയൻ എഴുത്തുകാർക്കു സാഹിത്യ നൊബേൽ
Friday, October 11, 2019 12:24 AM IST
സ്റ്റോക്ക്ഹോം: പോളിഷ് നോവലിസ്റ്റ് ഓൾഗ ടൊകാർചുക്കിന് 2018-ലെയും ഓസ്ട്രിയൻ നോവലിസ്റ്റും നാടകകൃത്തുമായ പീറ്റർ ഹാൻഡ്കെയ്ക്ക് 2019-ലെയും സാഹിത്യ നൊബേൽ. സ്വീഡിഷ് അക്കാഡമിയിലെ ചില അപവാദങ്ങളും രാജികളും മൂലമാണു 2018-ലെ പുരസ്കാര പ്രഖ്യാപനം നീണ്ടുപോയത്.

ഇക്കാലത്തെ ഏറ്റവും മികച്ച പോളിഷ് കഥാകൃത്തായി കരുതപ്പെടുന്ന ടൊകാർചുക് പോളിഷ് ദേശീയബോധത്തെ ചരിത്രപശ്ചാത്തലത്തിൽ അവതരിപ്പിച്ചു ശ്രദ്ധേയയായി. 57 വയസുള്ള ഇവരുടെ ആദ്യനോവൽ (പുസ്തകജീവികളുടെ യാത്ര) മികച്ച പ്രഥമ നോവലിനുള്ള പോളിഷ് പ്രസാധകരുടെ സമ്മാനം നേടി. പ്രാചീനകാലവും മറ്റു കാലങ്ങളും എന്ന മൂന്നാം നോവൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. യാക്കോബിന്‍റെ പുസ്തകങ്ങൾ ആണ് അവരുടെ ഏറ്റവും മികച്ച കൃതിയായി കരുതപ്പെടുന്നത്.

രണ്ടാം ലോകയുദ്ധത്തിനു ശേഷം ഏറ്റവും സ്വാധീനം ചെലുത്തിയ യൂറോപ്യൻ എഴുത്തുകാരനായാണു പീറ്റർ ഹാൻഡ്കെ വിശേഷിപ്പിക്കപ്പെടുന്നത്. 77 വയസുള്ള ഇദ്ദേഹത്തിന്‍റെ പിതാവ് ജർമൻ സൈനികനായിരുന്നു; അമ്മ സ്ലോവേനിയൻ വംശജയും. മൂന്നു ദശകമായി ഫ്രാൻസിൽ താമസിക്കുന്ന ഇദ്ദേഹം അവിടത്തെ നവകഥാ പ്രസ്ഥാനത്തോട് അടുത്തു ബന്ധപ്പെട്ടിരുന്നു. സമാന്തര നാടകവേദിയുമായും നല്ല ബന്ധം പുലർത്തി. മനുഷ്യാനുഭവത്തിന്‍റെ അതിരുകളും പ്രത്യേകതകളും കല്പനാശക്തി നിറഞ്ഞ ഭാഷയിലൂടെ തേടിയ എഴുത്തുകാരനായാണു സ്വീഡിഷ് അക്കാഡമി ഹാൻഡ്കെയെ വിലയിരുത്തിയത്.


തോമസ് മൻ വളരെ മോശപ്പെട്ട എഴുത്തുകാരനാണെന്നു വിലയിരുത്തിയും സെർബിയൻ ഏകാധിപതി സ്ലോബോദൻ മിലോഷെവിച്ചിന്‍റെ മൃതസംസ്കാരത്തിൽ പങ്കെടുത്തും വിവാദനായകനായിട്ടുണ്ട് ഹാൻഡ്കെ. കവിയും പരിഭാഷകനുമായ ഇദ്ദേഹം ജർമൻ സംവിധായകൻ വിം വെൻഡേഴ്സുമായി ചേർന്നു പല ചലച്ചിത്രങ്ങളും നിർമിച്ചു. രാഷ്‌ട്രീയ വിവാദങ്ങളെത്തുടർന്നു പല ജർമൻ ബഹുമതികളും അവാർഡുകളും ഹാൻഡ്കെ തിരിച്ചുനൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.