യുഎസ് -ചൈന വാണിജ്യതർക്കം ഒത്തുതീർപ്പിലേക്ക്
യുഎസ് -ചൈന വാണിജ്യതർക്കം  ഒത്തുതീർപ്പിലേക്ക്
Sunday, October 13, 2019 1:14 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്ക - ചൈന വാണിജ്യയുദ്ധത്തിനു വിരാമമാകുന്നു. “വളരെ പ്രധാനമായ ഒന്നാംഘട്ട ധാരണ ആയി’’ എന്നു പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആണ് ഒത്തുതീർപ്പ് അറിയിച്ചത്.

അടുത്തയാഴ്ച മുതൽ ചൈനീസ് സാധനങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താനുള്ള നീക്കം അമേരിക്ക ഉപേക്ഷിച്ചു. അമേരിക്കയിൽനിന്നു കൂടുതൽ കാർഷികോൽപന്നങ്ങൾ വാങ്ങുമെന്നു ചൈനയും പ്രഖ്യാപിച്ചു.

നവംബറിൽ ദക്ഷിണ അമേരിക്കൻ രാജ്യമായ ചിലിയിൽ ഏഷ്യ - പസഫിക് സാന്പത്തിക സഹകരണ (എപിഇസി) ഉച്ചകോടിയിൽ ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗും കരാറിൽ ഒപ്പുവയ്ക്കും.

വാണിജ്യധാരണയുടെ രണ്ടാം ഭാഗവും ഉടനെ ഉണ്ടാകുമെന്നു ട്രംപ് പറഞ്ഞു. ചിലപ്പോൾ മൂന്നാമതൊന്നു കൂടി ഉണ്ടായേക്കാമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ചൈനയുടെ ഉപപ്രധാനമന്ത്രി ലിയു ഹെയുമൊത്ത് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിലാണ് ട്രംപ് ഇക്കാര്യങ്ങളറിയിച്ചത്. വാണിജ്യചർച്ചയ്ക്കുള്ള ചൈനീസ് സംഘത്തലവനാണ് കമ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോ അംഗം കൂടിയായ ലിയു.

യുഎസ് - ചൈന വാണിജ്യത്തിലെ എല്ലാ പ്രശ്നങ്ങളും പരിഗണിച്ചിട്ടില്ല. എളുപ്പം ധാരണയിൽ എത്താവുന്ന മേഖലകളിൽ ആദ്യം ധാരണയിലെത്തുക. പിന്നീടു വിഷമമുള്ളവ എടുക്കാം എന്ന് ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു. ഇതേതുടർന്നാണ് ഒന്നാംഘട്ട കരാർ ഉണ്ടാകുന്നത്. തർക്ക വിഷയങ്ങൾ ഓരോന്നായി തീർത്ത് ക്രമേണ യുഎസ് - ചൈന സ്വതന്ത്രവ്യാപാര കരാറിൽ എത്തുകയാണു ട്രംപ് ലക്ഷ്യമിടുന്നത്.


അമേരിക്കൻ കന്പനികളിൽനിന്നു ചൈന ബൗദ്ധികസ്വത്തവകാശം തട്ടിയെടുക്കുന്നതും സാങ്കേതിക വിദ്യ കൈമാറാതെ വ്യവസായം തുടങ്ങാൻ അനുവദിക്കാത്തതുമൊക്കെ വിഷയമാക്കിയാണു ചൈനയോട് ട്രംപ് പോരാട്ടം പ്രഖ്യാപിച്ചത്. ട്രംപിനെ പിന്തുണയ്ക്കുന്ന കർഷകരുടെ ഉൽപന്നങ്ങൾക്കു തീരുവ വർധിപ്പിച്ചാണു ചൈന തിരിച്ചടിച്ചത്. അമേരിക്കൻ പോർക്ക്, ചോളം, പരുത്തി തുടങ്ങിയവ ഏറ്റവുമധികം വാങ്ങുന്നതു ചൈനയാണ്.

ഇപ്പോൾ ധാരണ ആയ കാര്യങ്ങളിൽ കരാർ സംബന്ധിച്ച ചർച്ച തുടരും. നവംബറിനു മുന്പ് കരാർ തയാറാക്കാമെന്നാണ് ഇരുപക്ഷവും പ്രതീക്ഷിക്കുന്നത്.

വലിയ തർക്കമില്ലാത്ത 40 ശതമാനം വിഷയങ്ങളിൽ ആദ്യം കരാറിലെത്തുക, ദീർഘമായ ചർച്ച ആവശ്യമുള്ളവ നീട്ടിവയ്ക്കുക എന്ന നിർദേശം ചൈനയിൽ നിന്നാണ് ഉണ്ടായത്. വാവേയുടെ 5 ജി മൊബൈൽ സാങ്കേതിക വിദ്യക്കുള്ള നിരോധനം നീക്കുന്നതടക്കമുള്ള കാര്യങ്ങൾ നീട്ടിവയ്ക്കുന്നവയിൽപെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.