വിളിച്ചപേക്ഷിക്കുക, കൂടെ നടക്കുക, നന്ദി പ്രകാശിപ്പിക്കുക: മാർപാപ്പ
വിളിച്ചപേക്ഷിക്കുക, കൂടെ നടക്കുക, നന്ദി പ്രകാശിപ്പിക്കുക: മാർപാപ്പ
Monday, October 14, 2019 12:34 AM IST
വത്തിക്കാൻ സിറ്റി: നിരന്തരം വിളിച്ചപേക്ഷിക്കുക, എപ്പോഴും കൂടെ നടക്കുക, ഇടവിടാതെ നന്ദി പ്രകാശിപ്പിക്കുക-ക്രൈസ്തവ ആത്മീയതയുടെ അടിത്തറ ഇവയായിരിക്കണമെന്നു നാമകരണ പ്രക്രിയകളുടെ തിരുക്കർമങ്ങൾക്കിടയിലെ തിരുവചന വ്യാഖാനത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ഒറ്റപ്പെടൽ എന്നത് ഇന്നത്തെ സമൂഹത്തിന്‍റെ തിന്മയാണെന്നും ഒരുമിച്ചു യാത്രചെയ്യുകയാണ് ഈ തിന്മയ്ക്ക് ഒരു പ്രതിവിധിയെന്നും മാർപാപ്പ ഓർമപ്പെടുത്തി.

സുഖപ്പെട്ടശേഷം നന്ദി പ്രകാശിപ്പിക്കാനായി തിരിച്ചുവന്ന കുഷ്ഠരോഗിയുടെ മനോഭാവം നാമെല്ലാവരും സ്വന്തമാക്കണം. വിശുദ്ധിയോടെ ഉറക്കെ വിളിച്ചപേക്ഷിച്ചാൽ ദൈവം കേൾക്കും. ദുഃഖങ്ങൾ ഒളിച്ചുവയ്ക്കാതെ തുറന്നു പ്രാർഥിക്കുന്നവരാകണം നാം. പ്രാർഥന സ്വർഗത്തിന്‍റെ വാതിലും ഹൃദയത്തിന്‍റെ മരുന്നുമാണെന്നും പാപ്പ ാ പറഞ്ഞു.


കുഷ്ഠരോഗികൾ ഒരുമിച്ചാണ് ക്രിസ്തുവിന്‍റെ അരികിലേക്കെത്തിയത്. വെല്ലുവിളികളുടെ ഈ ലോകത്തു നാം ഒരുമിച്ചു യാത്ര ചെയ്യണം. വിശ്വാസമെന്നത് ഈ ഒരുമിച്ചുനടക്കലാണ്. ഈ യാത്രയിൽ നന്ദി പ്രകാശിപ്പിക്കുന്ന ഒരു ഹൃദയം സ്വന്തമാക്കുവാൻ നമുക്കു കഴിയണം. ഈനന്ദി പറയൽ ഒരു മര്യാദ മാത്രമല്ല, ദൈവകൃപ നമ്മിലേക്കൊഴുകുന്ന വഴികൂടെയാണെന്നു മാർപാപ്പ ഓർമപ്പെടുത്തി.

ഫാ. നൗജിൻ വിതയത്തിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.