തുർക്കിയെ നേരിടാൻ സിറിയൻ സൈന്യം
തുർക്കിയെ നേരിടാൻ സിറിയൻ സൈന്യം
Tuesday, October 15, 2019 1:10 AM IST
ഡമാസ്കസ്: വടക്കുകിഴക്കൻ സിറിയയിലെ കുർദ് മേഖലകളിൽ ആറു ദിവസമായി ആക്രമണം തുടരുന്ന തുർക്കി സൈനികരെ നേരിടാൻ സിറിയൻ സൈനികർ എത്തി. നേരത്തെ പ്രസിഡന്‍റ് ബഷാർ അൽ അസാദിനെതിരേ പോരാടിയ കുർദിഷ് എസ്ഡിഎഫ് പോരാളികൾ ഡമാസ്കസുമായി കരാറുണ്ടാക്കിയതിനെത്തുടർന്നാണ് സിറിയൻ സൈന്യം യുദ്ധം ആരംഭിച്ചത്. റഷ്യയുടെ മധ്യസ്ഥതയിലാണു കരാറുണ്ടാക്കിയത്.

ഇപ്പോഴത്തെ അടിയന്തരാവശ്യം തുർക്കിയുടെ ആക്രമണത്തിൽനിന്നു മേഖലയെ രക്ഷിക്കുകയാണെന്നും രാഷ്‌ട്രീയം പിന്നെ തീരുമാനിക്കാമെന്നും ഉന്നത കുർദിഷ് രാഷ്‌ട്രീയ നേതാവ് അൽഡാർ സെലിൽ പറഞ്ഞു. പ്രസിഡന്‍റ് ട്രംപിന്‍റെ നിർദേശാനുസരണം അമേരിക്കൻ സൈന്യം പിൻമാറിയതിനെത്തുടർന്നാണു തുർക്കി സിറിയൻ മേഖലയിൽ ആക്രമണം തുടങ്ങിയത്. ഐഎസിനെ തകർക്കാൻ യുഎസിനെ സഹായിച്ച എസ്ഡിഎഫിനെ തുർക്കിക്കു മുന്നിൽ എറിഞ്ഞുകൊടുത്ത് സൈന്യത്തെ പിൻവലിച്ച പ്രസിഡന്‍റ് ട്രംപിന്‍റെ നടപടിയിൽ രൂക്ഷവിമർശനമുയർന്നു.

ശത്രുപക്ഷത്തുള്ള അസാദിന്‍റെ സഹായം തേടിയത് പക്ഷേ കുർദുകൾക്ക് ഭാവിയിൽ വിനയായേക്കുമെന്നു പറയപ്പെടുന്നു. ഇപ്പോൾ അനുഭവിക്കുന്ന സ്വയംഭരണം നഷ്ടമാവാൻ സാധ്യതയുണ്ടെന്നതാണ് പ്രധാന പ്രശ്നം.

യന്ത്രത്തോക്കുകൾ ഘടിപ്പിച്ച ട്രക്കുകളുമായി സിറിയൻ സൈന്യം ഇന്നലെ റാഖാ പ്രവിശ്യയിലെ എയിൻ ഇസാ പട്ടണത്തിലെത്തി. തുർക്കി അതിർത്തിയിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള തൽ തമാർ പട്ടണത്തിലും സിറിയൻ സൈന്യം എത്തിയിട്ടുണ്ട്. അസീറിയൻ ക്രൈസ്തവരുടെ കേന്ദ്രമായിരുന്ന ഈ പട്ടണം ഐഎസിൽനിന്ന് കുർദുകൾ തിരിച്ചുപിടിക്കുകയായിരുന്നു.

ആലപ്പോയിലെ മൻബിജ് നഗരത്തിലും അസാദിന്‍റെ സൈനികർ എത്തിയെന്നു റിപ്പോർട്ടുണ്ട്. നാല്പത്തെട്ടു മണിക്കൂറിനകം കോബാനിയിൽ എത്താനാണു സൈന്യത്തിന്‍റെ പദ്ധതി. എെഎസുമായി നേരത്തെ എസ്ഡിഎഫ് രൂക്ഷപോരാട്ടം നടത്തിയ സ്ഥലമാണു കോബാനി. നഗരം തകർന്നു തരിപ്പണമാ‍യെങ്കിലും ഇതിന്‍റെ പുനർനിർമാണം നടന്നുവരികയാണ്.

ഇതേസമയം, മൻബിജ് നഗരം പിടിക്കാനുള്ള ആക്രമണം ഉടൻ തുടങ്ങുമെന്ന് തുർക്കി പ്രസിഡന്‍റ് എർ്ദോഗൻ പറഞ്ഞു.അറബികളാണ് ഈ നഗരത്തിന്‍റെ യഥാർഥ ഉടമസ്ഥരെന്നും അവർക്ക് അതു തിരിച്ചുകിട്ടണമെന്നും അദ്ദേഹം പറഞ്ഞു.

സിറിയകൂടി യുദ്ധമേഖലയിൽ എത്തിയതോടെ കൂടുതൽ രക്തച്ചൊരിച്ചിൽ ഉണ്ടാവുമെന്ന് ആശങ്ക പരന്നു. ഇതിനകം ഒരുലക്ഷത്തി മുപ്പതിനായിരം പേർ പലായനം ചെയ്തു. വരുംദിവസങ്ങളിൽ കൂടുതൽ പേർ പലായനം ചെയ്യാനാണിട. കുർദുകളും യുഎസും ചേർന്ന് ഒതുക്കിയ ഐഎസ് പോരാളികൾ വീണ്ടും തലപൊക്കാനിടയുണ്ടെന്നും ആശങ്കയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.