നിർത്താതെ 19 മണിക്കൂർ ന്യൂയോർക്ക് - സിഡ്നി ഫ്ലൈറ്റ് ചരിത്രമായി
നിർത്താതെ 19 മണിക്കൂർ ന്യൂയോർക്ക് - സിഡ്നി ഫ്ലൈറ്റ് ചരിത്രമായി
Monday, October 21, 2019 12:29 AM IST
സിഡ്നി: ഭൂമിയുടെ ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്ക് നിർത്താതെ 19 മണിക്കൂർ; ഓസ്ട്രേലിയയിലെ ക്വാന്‍റസ് എയർലൈൻസ് കന്പനിയുടെ ന്യൂയോർക്ക് - സിഡ്നി ഫ്ലൈറ്റ് ചരിത്രമായി. ഒരു യാത്രാവിമാനം നിർത്താതെ ഏറ്റവും കൂടുതൽ സമയം പറന്നതിന്‍റെ റിക്കാർഡാണിത്. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ സർവീസ് സ്ഥിരമാക്കാൻ കന്പനി ആലോചിക്കുന്നു.

49 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നു. ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട വിമാനം 19 മണിക്കൂറും 16 മിനിട്ടും എടുത്ത് സിഡ്നിയിൽ എത്തിച്ചേർന്നു. സഞ്ചരിച്ചത് 16,200 കിലോമീറ്റർ.

ബോയിംഗിന്‍റെ പുതുപുത്തൻ വിമാനമാണ് സർവീസിന് ഉപയോഗിച്ചത്. 789-9 ഡ്രീംലൈനർ സീരീസിൽപ്പെട്ട വിമാനം സിയാറ്റിലിലെ ബോയിംഗ് ഫാക്ടറിയിൽനിന്ന് ന്യൂയോർക്കിലെത്തിച്ചാണ് യാത്രയ്ക്കുപയോഗിച്ചത്.

അതിദീർഘ സർവീസിന് ധാരാളം ഇന്ധനം വേണ്ടതിനാൽ ലഗേജ് കയറ്റിയില്ല. 1,0,1000 കിലോഗ്രാം ഇന്ധനം നിറച്ചിരുന്നു.

ദീർഘദൂര സർവീസ് യാത്രക്കാരെയും വിമാനജീവനക്കാരെയും എങ്ങനെ ബാധിക്കുമെന്ന് പഠിക്കാൻ ലക്ഷ്യമിട്ടുള്ള പരീക്ഷണയാത്രയായിരുന്നിത്. യാത്രക്കാരുടെ ആരോഗ്യമടക്കം നിരീക്ഷിച്ചു. ഭാവിയിൽ സ്ഥിരം സർവീസ് തുടങ്ങുന്പോൾ യാത്രക്കാരുടെ ക്ഷേമത്തിനു വേണ്ട നടപടികൾ ഇതുപയോഗിച്ച് തയാറാക്കും.

വിമാനം നിർത്താതെ ന്യൂയോർക്ക് -സിഡ്നി ഫ്ലൈറ്റ് ഇതിനു മുന്പു നടന്നിട്ടില്ല. സിഡ്നിയിൽനിന്ന് ലണ്ടനിലേക്കും ദീർഘദൂര സർവീസ് ആരംഭിക്കാൻ ക്വാന്‍റ സിനു പദ്ധതിയുണ്ട്. രണ്ടു സർവീസുകളും 2023ൽ യാഥാർഥ്യമാകുമെന്നാണു പ്രതീക്ഷ. ഇതിനായി ഇത്തരം പരീക്ഷണ സർവീസുകൾ ഇനിയും നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.