ഇസ്രേലികളും പലസ്തീൻ തീവ്രവാദികളും വെടിനിർത്തി
ഇസ്രേലികളും പലസ്തീൻ തീവ്രവാദികളും വെടിനിർത്തി
Thursday, November 14, 2019 11:21 PM IST
ജറുസലം: ഈജിപ്ത് നടത്തിയ മധ്യസ്ഥ ശ്രമത്തെത്തുടർന്ന് ഗാസയിലെ പലസ്തീൻ തീവ്രവാദികളും ഇസ്രേലി സൈന്യവും വെടിനിർത്തലിനു സമ്മതിച്ചു. വെടിനിർത്തൽ നിലവിൽ വന്നു മണിക്കൂറുകൾക്കുശേഷം ഗാസയിൽനിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായതായി ബിബിസി റിപ്പോർട്ട് ചെയ്തു.

രണ്ടു ദിവസത്തെ പോരാട്ടത്തിൽ 34 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇസ്രേലി ഭാഗത്ത് ആൾനാശമില്ല. എന്നാൽ ഗാസയിൽനിന്നുള്ള റോക്കറ്റ് ആക്രമണങ്ങളിൽ 63 ഇസ്രേലികൾക്ക് പരിക്കേറ്റു. ഗാസയിൽനിന്ന് 450 റോക്കറ്റുകളാണ് തീവ്രവാദികൾ ഇസ്രയേലിലേക്ക് അയച്ചത്. '

ചൊവ്വാഴ്ച ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പലസ്തീൻ ഇസ്‌ലാമിക് ജിഹാദ്(പിഐജെ) കമാൻഡർ അബു അൽഅത്തായും ഭാര്യയും കൊല്ലപ്പെട്ടതിനെത്തുടർന്നാണു സംഘർഷം ആരംഭിച്ചത്.

ഇസ്രേലി വിമാനങ്ങൾ ഗാസയിൽ പിഐജെയുടെ നിരവധി ക്യാന്പുകൾ ബോംബിട്ടു തകർത്തു. പ്രതികാരമായി പിഐജെ ഇസ്രേലി നഗരങ്ങളിലേക്ക് റോക്കറ്റ് ആക്രമണം ആരംഭിക്കുകയായിരുന്നു. വെടിനിർത്തലിനു മണിക്കൂറുകൾക്കു മുന്പ് ദക്ഷിണഗാസയിൽ ഇസ്രേലി വിമാനം നടത്തിയ ആക്രമണത്തിൽ അബു മൽഹൗസ് കുടുംബത്തിലെ മൂന്നു കുട്ടികളും രണ്ടു സ്ത്രീകളും കൊല്ലപ്പെട്ടെന്നു പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.


ഗാസാ അതിർത്തിക്കു സമീപം പ്രക്ഷോഭണം നടത്തുന്നവർക്കെതിരേ വെടിവയ്പു നടത്തില്ല, ഗാസാ ഉപരോധം അവസാനിപ്പിക്കാൻ നടപടി എടുക്കും, അപായപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ആക്രമണം അവസാനിപ്പിക്കും തുടങ്ങിയ ഉപാധികളുടെ അടിസ്ഥാനത്തിലാണു വെടിനിർത്തലെന്ന് പലസ്തീൻകാർ പറഞ്ഞു. എന്നാൽ ഇതേപ്പറ്റി ഇസ്രേലി വക്താവ് ഒന്നും പറഞ്ഞില്ല.

മറുഭാഗം ശാന്തമാണെങ്കിൽ ഇവിടെയും ശാന്തത പ്രതീക്ഷിക്കാമെന്ന് ഇസ്രേലി വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സ് ആർമി റേഡിയോയോടു പറഞ്ഞു. അബു അൽഅത്താ ഇസ്രയേലിന് എതിരേ കനത്ത ആക്രമണത്തിനു പദ്ധതി തയാറാക്കിയെന്നു വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് അയാളെ വകവരുത്താൻ സൈന്യത്തോടു നിർദേശിച്ചതെന്നും സംഘർഷം നീട്ടിക്കൊണ്ടുപോകാൻ ഉദ്ദേശ്യമില്ലെന്നും നേരത്തെ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞിരുന്നു. എന്നാൽ ഇസ്രയേലിനെതിരേ ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.