ഹോങ്കോംഗിൽ പിഎൽഎ ഭടന്മാർ
ഹോങ്കോംഗിൽ പിഎൽഎ ഭടന്മാർ
Saturday, November 16, 2019 10:58 PM IST
ഹോങ്കോംഗ്: ജനാധിപത്യവാദികളുടെ സമരം തുടങ്ങി അഞ്ചുമാസത്തിനുശേഷം ആദ്യമായി ചൈനീസ് പട്ടാളം ഹോങ്കോംഗിലെ നിരത്തുകളിൽ.

പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) ഹോങ്കോംഗിലെ സൈനികതാവളത്തിൽ നിന്നുള്ള ഭടന്മാർ പ്രക്ഷോഭകർ റോഡുകളിൽ സൃഷ്ടിച്ച തടസങ്ങൾ നീക്കുന്ന ജോലിയിലുൾപ്പെടെയാണ് ആദ്യദിനം വ്യാപൃതരായത്. സൈനികവേഷം ഒഴിവാക്കി നിരത്തുകളിലെത്തിയ പട്ടാളക്കാർ സാമൂഹ്യപ്രവർത്തനത്തിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നു ഹോങ്കോംഗിൽ നിന്നു പുറത്തിറങ്ങുന്ന സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ഒരുവർഷത്തിനിടെ ആദ്യമായാണ് ഹോങ്കോംഗ് സൈനികകേന്ദ്രത്തിൽ നിന്നുള്ള പിഎൽഎ ഭടന്മാരെ ഇത്തരം ജോലികൾക്കായി നിയോഗിക്കുന്നത്. പച്ചനിറത്തിലുള്ള ടീഷർട്ടും കറുത്ത നിക്കറുമാണു ഭൂരിഭാഗം സൈനികരും അണിഞ്ഞിരുന്നത്. ചുവന്ന ബക്കറ്റുകളുമേന്തി എത്തിയ സൈനികസംഘം ബാപ്റ്റിസ് സർവകലാശാല കാന്പസിനു സമീപമുള്ള റോഡിലെ തടസങ്ങളാണ് ആദ്യം നീക്കിയത്. സർ‌ക്കാരിനെതിരേ ഒരു നടപടിയ്ക്കും സാധ്യതയില്ലെന്നു പറഞ്ഞ ഒരു സൈനികൻ സംഘർഷം ഒഴിവാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും വിശദീകരിച്ചു. അഗ്നിശമന സേനാംഗങ്ങളും മറ്റ് ഓഫീസർമാരും സൈനികർക്കൊപ്പമുണ്ടായിരുന്നു. സാമൂഹ്യപ്രവർത്തനങ്ങൾക്കു സൈനികരെ നിയോഗിക്കണമോയെന്നു പിഎൽഎയ്ക്കു തീരുമാനിക്കാമെന്ന് നേരത്തെ ഹോങ്കോംഗിലെ സുരക്ഷാസെക്രട്ടറി ജോൺ ലി പറഞ്ഞിരുന്നു. പ്രാദേശികസർക്കാർ ഇക്കാര്യത്തിൽ ഒരു നീരീക്ഷണവും നടത്തില്ലെന്നും ലി പറഞ്ഞിരുന്നു.


ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചതിനെത്തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ 400 ഓളം പിഎൽഎ ഭടന്മാർ ഹോങ്കോംഗിൽ സാമൂഹ്യപ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിനുശേഷം ആദ്യമായാണ് ഇത്തരമൊരു നീക്കം.

ഹോങ്കോംഗിൽ അഞ്ചു മാസമായി തുടരുന്ന ജനാധിപത്യവാദികലുടെ സമരം ഓരോ ദിവസം ചെല്ലുന്തോറും തീവ്രമായിക്കൊണ്ടിരിക്കുകയാണ്. റോഡിൽ പലയിടത്തും പ്രക്ഷോഭകർ തടസം സൃഷ്ടിച്ചിരുന്നു. സ്കൂളുകളും ഷോപ്പിംഗ് മാളുകകളും തുറക്കുന്നതിനും സമ്മതിക്കുന്നില്ല. ട്രെയിൻ സർവീസുകളും നിലച്ചമട്ടിലാണ്.

1997ൽ ബ്രിട്ടനിൽനിന്നു ഹോങ്കോംഗിന്‍റെ നിയന്ത്രണം ലഭിച്ച ചൈന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സമരം. പ്രക്ഷോഭകരെ നേരിടാൻ കൂടുതൽ നടപടികളുണ്ടാകുമെന്നു ചൈന കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.