ഇറാക്ക് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു
ഇറാക്ക് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു
Friday, November 29, 2019 11:18 PM IST
ബാഗ്ദാദ്: സർക്കാരിനെതിരേയുള്ള പ്രക്ഷോഭം രൂക്ഷമായതിനെത്തുടർന്ന് ഇറാക്ക് പ്രധാനമന്ത്രി അദൽ അബ്ദുൾ മഹ്ദി രാജി പ്രഖ്യാപിച്ചു.

പുതിയ സർക്കാർ രൂപീകരിക്കാൻ അവസരം നൽകുന്നതിനുവേണ്ടി അധികാരം ഒഴിയുകയാണെന്നും പാർലമെന്‍റിനു രാജിക്കത്തു സമർപ്പിക്കുമെന്നും എഴുതിത്തയാറാക്കി നൽകിയ പ്രസ്താവനയിൽ അദ്ദേഹം അറിയിച്ചു.

രാജി എന്നു മുതൽ പ്രാബല്യത്തിലാവുമെന്നു വ്യക്തമല്ല. പാർലമെന്‍റിന്‍റെ അടിയന്തര സമ്മേളനം ഇന്നു ചേരുന്നുണ്ട്.

കഴിഞ്ഞദിവസം മാത്രം സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 60 പേർ കൊല്ലപ്പെട്ടു. ഒക്ടോബറിൽ സമരം ആരംഭിച്ചശേഷം ഇതുവരെ 400 പേർക്കു ജീവഹാനി നേരിട്ടെന്നാണു കണക്ക്.

ഇറാക്ക് ആഭ്യന്തരയുദ്ധത്തിലേക്കു നീങ്ങുന്നത് ഒഴിവാക്കാൻ മഹ്ദി സർക്കാരിനുള്ള പിന്തുണ പിൻവലിക്കണമെന്ന് ഷിയാകളുടെ പ്രമുഖ നേതാവ് ഗ്രാൻഡ് അയത്തൊള്ളാ അലി അൽ സിസ്റ്റാനി പാർലമെന്‍റ് അംഗങ്ങളോട് ആവശ്യപ്പെട്ടതാണ് രാജിക്ക് പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചതെന്നു കരുതപ്പെടുന്നു.


രാജി പ്രഖ്യാപനം വന്നതിനെത്തുടർന്ന് ബാഗ്ദാദിലും മറ്റും ജനങ്ങൾ ആഹ്ളാദ പ്രകടനം നടത്തി.

സാന്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ഇറാക്കി ജനത ഒക്ടോബർ ഒന്നിനാണു പരസ്യമായി സമര രംഗത്തിറങ്ങിയത്. സർക്കാരിന്‍റെ കെടുകാര്യസ്ഥതയും അഴിമതിയും മൂലമാണു പ്രതിസന്ധി രൂക്ഷമായതെന്ന് സമരക്കാർ ആരോപിച്ചു. തൊഴിലില്ലായ്മ വർധിച്ചു.

ബുധനാഴ്ച പുണ്യനഗരമായ നജഫിലെ ഇറാന്‍റെ കോൺസുലേറ്റിനു സമരക്കാർ തീവച്ചു. തുടർന്ന് പ്രകടനക്കാരെ പിരിച്ചുവിടാൻ സൈന്യം രംഗത്തിറങ്ങി. ഇറാക്ക് ഭരണത്തിൽ ഇറാൻ അമിത സ്വാധീനം ചെലുത്തുന്നുവെന്നാണ് സമരാനുകൂലികളുടെ ആരോപണം. ബാഗ്ദാദ്, നസറിയ പട്ടണങ്ങളിലും വെടിവയ്പുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.