അർധവാർഷികത്തിൽ ഹോങ്കോംഗ് സമരം
അർധവാർഷികത്തിൽ ഹോങ്കോംഗ് സമരം
Monday, December 9, 2019 12:15 AM IST
ഹോങ്കോംഗ്: ഹോങ്കോംഗിലെ ജനാധിപത്യവാദികളുടെ പ്രക്ഷോഭം ഇന്നലെ ആറു മാസം പിന്നിട്ടു. സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പതിനായിരങ്ങൾ ഇന്നലെ തെരുവിലിറങ്ങി.

ഹോങ്കോംഗിലെ രാഷ്‌ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള അവസാന അവസരമാണിതെന്നു പ്രക്ഷോഭകർ സർക്കാരിനു മുന്നറിയിപ്പു നല്കി. തങ്ങൾ പാഠം പഠിച്ചുവെന്നും വിമർശനങ്ങളെ എളിമയോടെ സ്വീകരിക്കുമെന്നും സർക്കാർ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഹോങ്കോംഗ് സർക്കാർ ചൈനയുമായി കുറ്റവാളി കൈമാറ്റക്കരാർ ഉണ്ടാക്കാൻ തുനിഞ്ഞതോടെ ജൂണിലാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഹോങ്കോംഗ് ചൈനയുടെ നിയന്ത്രണത്തിലുള്ള സ്വയംഭരണ പ്രദേശമാണ്. രണ്ടിടത്തും രണ്ടു ഭരണസംവിധാനമാണ്.

കുറ്റവാളി കൈമാറ്റക്കാർ സ്വാതന്ത്ര്യം പണയം വയ്ക്കലാണെന്ന് ആരോപിച്ചുള്ള പ്രക്ഷോഭത്തിൽ ഹോങ്കോംഗിലെ ചൈനാ അനുകൂല സർക്കാരിനു കാലിടറി. കരാർ ഉപേക്ഷിക്കാൻ ഹോങ്കോംഗ് ഭരണാധികാരി(സിഇഒ) കാരി ലാം നിർബന്ധിതയായി.

എന്നാൽ സമരം അവസാനിച്ചില്ല. സ്വതന്ത്ര തെരഞ്ഞെടുപ്പ് അടക്കമുള്ള ജനാധിപത്യ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് സമരം തുടരുന്നു. ആഴ്ചയുടെ അവസാന ദിവസങ്ങളിൽ പതിനായിരങ്ങൾ തെരുവിലിറങ്ങി നഗരം സ്തംഭിപ്പിച്ചതോടെ നഗരത്തിൽ അരാജകത്വം പിടിമുറുക്കി. പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷങ്ങൾ പതിവായി. ചൈനാ അനുകൂലികൾ പ്രക്ഷോഭകരെ തല്ലിച്ചതച്ച സംഭവങ്ങളുണ്ടായി.


1997ൽ ബ്രിട്ടനിൽനിന്നു ഹോങ്കോങ്ങിന്‍റെ നിയന്ത്രണം ലഭിച്ചശേഷം ചൈന നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികൂടിയാണിത്. ചൈനീസ് സർക്കാർ നിരവധിത്തവണ പ്രക്ഷോഭകർക്കു മുന്നറിയിപ്പു നല്കിയിട്ടുണ്ട്.

ഓഗസ്റ്റിനുശേഷം ആദ്യമായി പോലീസ് അനുമതിയോടെ നടന്ന റാലിയായിരുന്നു ഇന്നലത്തേത് എന്ന പ്രത്യേകതയുണ്ട്. സമരക്കാർക്കു നേർക്കുള്ള പോലീസിന്‍റെ അതിക്രമത്തിൽ സ്വതന്ത്ര അന്വേഷണം നടത്തുക, അറസ്റ്റിലായവർക്ക് മാപ്പു നല്കുക, സ്വതന്ത്ര തെരഞ്ഞെടുപ്പു നടത്തുക എന്നീ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്ന് സമരത്തിനു നേതൃത്വം നല്കുന്ന സിവിൽ ഹ്യൂമൻ റൈറ്റ്സ് ഫ്രണ്ട് ആവശ്യപ്പെട്ടു. ഇന്നലെ റാലിക്കു മുന്നോടിയായി പോലീസ് നടത്തിയ റെയ്ഡിൽ 11 പേർ അറസ്റ്റിലായി. ഒരു കൈത്തോക്കും 105 വെടിയുണ്ടകളും കണ്ടെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.