യുഎസിൽ പ്രവേശന വിലക്ക്: പട്ടിക വികസിപ്പിക്കും
യുഎസിൽ പ്രവേശന വിലക്ക്: പട്ടിക വികസിപ്പിക്കും
Wednesday, January 22, 2020 11:19 PM IST
ദാവോസ്: യുഎസിൽ പ്രവേശനവിലക്കുള്ള രാജ്യക്കാരുടെ പട്ടിക വികസിപ്പിക്കുമെന്നു പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ലോകത്തിൽ നടക്കുന്നത് എന്താണെന്നു നിങ്ങളെല്ലാം കാണുന്നതല്ലേ. നമ്മുടെ രാജ്യം സുരക്ഷിതമായിരിക്കണം- ലോക സാന്പത്തിക ഫോറം സമ്മേളനത്തിനായി സ്വിറ്റ്സർലൻഡിലെ ദാവോസിൽ എത്തിയ ട്രംപ് റിപ്പോർട്ടർമാരോടു പറഞ്ഞു.

നിലവിൽ ഇറാൻ, ലിബിയ, സോമാലിയ, സിറിയ, യെമൻ, വെനസ്വേല, ഉത്തരകൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് യുഎസിൽ പ്രവേശനം നിഷേധിച്ചിട്ടുള്ളത്. പുതുതായി പട്ടികയിൽ ചേർക്കുന്ന രാജ്യങ്ങൾ ഏതെല്ലാമാണെന്നു ട്രംപ് പറഞ്ഞില്ല.

ബലാറുസ്, മ്യാൻമർ, എറിട്രിയ, കിർഗിസ്ഥാൻ, നൈജീരിയ, സുഡാൻ, ടാൻസാനിയ എന്നീ രാജ്യങ്ങൾക്കു കൂടി പ്രവേശനവിലക്ക് ബാധകമാക്കാനാണ് ട്രംപ് ഭരണകൂടത്തിന്‍റെ പദ്ധതിയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു.

സെനറ്റിൽ തനിക്ക് എതിരേ ആരംഭിച്ച ഇംപീച്ചുമെന്‍റ് വിചാരണ വേട്ടയാടലാണെന്ന് ട്രംപ് പറഞ്ഞു. യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കിയുമായി നടത്തിയ ഫോൺസംഭാഷണത്തിൽ ഡെമോക്രാറ്റിക് നേതാവ് ബൈഡനെതിരേ അന്വേഷണത്തിന് സമ്മർദം ചെലുത്തിയെന്നും ഇത് അധികാര ദുർവിനിയോഗമാണെന്നുമാണ് ട്രംപിനെതിരേയുള്ള ആരോപണം.


എന്നാൽ മാന്യനായ ഒരു വ്യക്തിയുമായി നിർദോഷമായ സംഭാഷണം മാത്രമായിരുന്നത് എന്നു ട്രംപ് പറഞ്ഞു.

ഇറാക്കിനെതിരേ

ഇറാക്കിനെതിരേ വീണ്ടും ഉപരോധം ഏർപ്പെടുത്തുന്ന കാര്യം തള്ളിക്കളയില്ലെന്നു ട്രംപ് സൂചിപ്പിച്ചു. യുഎസ് സേനയെ പിൻവലിക്കണമെന്ന ഇറാക്ക് പാർലമെന്‍റിന്‍റെ നിർദേശം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇറാക്കുമായി ഇപ്പോൾ നല്ല ബന്ധമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.സൈനികരുടെ ഭാവി സംബന്ധിച്ചു പിന്നീടു തീരുമാനിക്കുമെന്നും ഇറാക്ക് പ്രസിഡന്‍റ് സാലിഹുമായി കൂടിക്കാഴ്ച നടത്തിയ ട്രംപ് പറഞ്ഞു. ഐഎസിനെതിരേയുള്ള പോരാട്ടത്തിൽ രണ്ടു രാജ്യങ്ങളും പങ്കാളികളാണെന്നു സാലിഹ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.