4,600 കോടി രൂപയുടെ ഉല്ലാസനൗക ബിൽഗേറ്റ്സിനു സ്വന്തം
4,600 കോടി രൂപയുടെ ഉല്ലാസനൗക ബിൽഗേറ്റ്സിനു സ്വന്തം
Wednesday, February 12, 2020 12:22 AM IST
വാഷിംഗ്ടൺ ഡിസി: ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ഉല്ലാസനൗക അക്വ രണ്ടാമത്തെ ധനികനും മൈക്രോസോഫ്റ്റ് സഹ-സ്ഥാപകനുമായ ബിൽഗേറ്റ്സിനു സ്വന്തം.

645 മില്യൺ ഡോളർ (ഏകദേശം 4600 കോടി രൂപ) മുടക്കിയാണ് 370 അടി നീളമുള്ള ഉല്ലാസനൗക ബിൽഗേറ്റ്സ് സ്വന്തമാക്കിയത്. 2019ലെ മൊണാക്കോ യോട്ട് ഷോയിലാണ് ഡച്ച് ഉല്ലാസനൗക നിർമാതാക്കളായ സിനോത് യോട്ട് അക്വ പ്രദർശിപ്പിച്ചത്. ദ്രവീകൃത ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന നൗകയിൽ ജ്വലനശേഷം ജലമാണ് പുറന്തള്ളുന്നത്.

ഊർജമേഖലയുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങളിൽ നിക്ഷേപം നടത്തി, നൂതന ഊർജ സാങ്കേതിക വിദ്യയിൽ നമുക്കു പുരോഗതി കൈവരിക്കാൻ സാധിക്കും. ഇതിലൂടെ ഫോസിൽ ഇന്ധനങ്ങളിൽനിന്നും കാർബൺ പുറന്തള്ളാത്ത ഭാവിയിലെ നൂതന ഇന്ധനങ്ങളിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്താം- കഴിഞ്ഞ മേയിൽ ബിൽഗേറ്റ്സ് അദ്ദേഹത്തിന്‍റെ ബ്ലോഗിൽ കുറിച്ചിരുന്നു.


അഞ്ചു നിലയുള്ള നൗകയിൽ 14 അതിഥികൾക്കും 31 ജീവനക്കാർക്കും വേണ്ട സൗകര്യങ്ങളുണ്ട്. ജിം, യോഗാ സ്റ്റുഡിയോ, ബ്യൂട്ടി റൂം, മസാജിംഗ് പാർലർ, നീന്തൽക്കുളം എന്നിവയുമുണ്ട്. രണ്ടു ഹൈഡ്രജൻ ഇന്ധന ടാങ്കുകളാണ് നൗകയിലുള്ളത്. 17 നോട്ട് ആണ് പരമാവധി വേഗം. 4,000 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിക്കാൻ സാധിക്കും. 2024 ഓടെ നൗക കടലിൽ ഇറക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.