മലേഷ്യയെ ഞെട്ടിച്ച് മഹാതിറിന്‍റെ രാജി
മലേഷ്യയെ ഞെട്ടിച്ച് മഹാതിറിന്‍റെ രാജി
Tuesday, February 25, 2020 12:08 AM IST
ക്വാലാലന്പൂർ: മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിന്‍റെ അപ്രതീക്ഷിത രാജി രാഷ്‌ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. പിൻഗാമിയാവുമെന്നു കരുതപ്പെട്ടിരുന്ന അൻവർ ഇബ്രാഹിമിനെ അധികാരത്തിൽനിന്ന് അകറ്റി നിർത്താൻ ചിലർ നടത്തിയ ഗൂഢാലോചനയുടെ ഫലമാണു രാജിയെന്നു പറയപ്പെടുന്നു. രാജി സ്വീകരിച്ച രാജാവ് പുതിയ പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നതുവരെ ഇടക്കാല ഭരണാധികാരിയായി തുടരാൻ 94കാരനായ മഹാതിറിനോട് ആവശ്യപ്പെട്ടു.

ഞായറാഴ്ച രാവിലെയാണു രാഷ്‌ട്രീയനാടകങ്ങളുടെ തുടക്കം. ഭരണമുന്നണിയിലെ അൻവറിന്‍റെ എതിരാളികൾ പ്രതിപക്ഷത്തെ പ്രമുഖരുമായി ചർച്ച നടത്തി. അൻവറിനെ ഒഴിവാക്കി പുതിയ മുന്നണിയുണ്ടാക്കി ഭരണം പിടിക്കുകയായിരുന്നു ലക്ഷ്യം. മഹാതിർ ഗൂഢാലോചനയിൽ പങ്കെടുത്തിട്ടില്ലെന്ന് അൻവർ പറഞ്ഞു.


എന്നാൽ രാജി പിൻവലിക്കാൻ അദ്ദേഹം തയാറായില്ല. മാത്രമല്ല, ബർസാറ്റു പാർട്ടി നേതൃപദവി ഉപേക്ഷിക്കുകയും ചെയ്തു. ഇതിനിടെ അൻവറിന്‍റെ പാർട്ടിക്കാരായ കാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ 11 പ്രതിനിധികൾ പാർട്ടി വിട്ടതോടെ ഭരണമുന്നണിക്ക് ഭൂരിപക്ഷം നഷ്ടമായി. രണ്ടു വർഷം മുന്പത്തെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട നജീബ് റസാക്കിന്‍റെ യുണൈറ്റഡ് മലയാസ് നാഷണൽ ഓർഗനൈസേഷന്‍റെ സഹായത്തോടെ പുതിയ സർക്കാരുണ്ടാക്കാനാണ് ഗൂഢാലോചനക്കാരുടെ പരിപാടിയെന്നു പറയപ്പെടുന്നു.

പിൻവാതിലിൽക്കൂടി ഭരണം പിടിക്കാനുള്ള ഏതു ശ്രമത്തിനെതിരേയും ചെറുത്തുനില്പ് സംഘടിപ്പിക്കുമെന്നു പറഞ്ഞ സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ എത്രയും വേഗം തെരഞ്ഞെടുപ്പു നടത്തണമെന്ന് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.