രോഗവ്യാപനത്തിനു വേഗം കൂടുന്നു
രോഗവ്യാപനത്തിനു വേഗം കൂടുന്നു
Tuesday, March 24, 2020 11:43 PM IST
ജനീവ: നിരവധി രാജ്യങ്ങളിൽ സമൂഹവ്യാപനം തുടങ്ങിയതോടെ കോവിഡ് 19 മഹാമാരി കൂടുതൽ ഭീഷണി ഉയർത്തുന്നു. വിവിധ രാജ്യങ്ങളിലെ വൈദ്യ ശുശ്രൂഷാ സൗകര്യങ്ങൾ രോഗബാധയെ നേരിടുന്നതിന് അപര്യാപ്തമായിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളും ആൾ ശേഷിയും വേണ്ടത്ര ഇല്ലെന്നുള്ളത് നാൾതോറും വ്യക്തമാകുകയാണ്. അടുത്ത രണ്ടാഴ്ച രോഗ വ്യാപനത്തിൽ വളരെ നിർണായകമാണ്.

കോവിഡ് 19 മൂലമുള്ള രോഗബാധ ഒരു ലക്ഷം പേരിൽ എത്തിയത് മാർച്ച് ആറിനാണ്. ചൈന ഔദ്യോഗികമായി കോവിഡ് 19 എന്ന പുതിയ കൊറോണ വൈറസ് മൂലം രോഗം ഉണ്ടായി എന്ന് സാക്ഷ്യപ്പെടുത്തിയിട്ട് അപ്പോൾ 67 ദിവസമായിരുന്നു. തുടർന്ന് അങ്ങോട്ട് രോഗബാധിതരുടെ എണ്ണം കൂടിയത് അതിവേഗമാണ്. മാർച്ച് 18ന് രോഗബാധ രണ്ടു ലക്ഷം കവിഞ്ഞു. ഒരു ലക്ഷത്തിൽ എത്തിയിട്ട് 11 ദിവസത്തിനു ശേഷം. വീണ്ടും മൂന്നു ദിവസം കഴിഞ്ഞപ്പോൾ 21-ാം തീയതി മൂന്നുലക്ഷത്തിനു മുകളിലായി രോഗബാധിതരുടെ സംഖ്യ. അടുത്ത മൂന്നാം ദിനമായ ഇന്നലെ (മാർച്ച് 24) കോവിഡ് ബാധിതരുടെ സംഖ്യ നാലുലക്ഷം കടന്നു. ‌
ചൈനയ്ക്കു പുറത്ത് പല രാജ്യങ്ങളിലും സമൂഹവ്യാപനം പൊട്ടിപ്പുറപ്പെട്ടതാണ് രോഗബാധിതരുടെ സൗഖ്യ ഇത്ര പെട്ടെന്ന് പല മടങ്ങാകാൻ കാരണം. ഇറ്റലി, അമേരിക്ക, സ്പെയിൻ, ജർമനി, ഇറാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ ഇരുപതിനായിരത്തിലേറെ പേർ വീതം രോഗബാധിതരായി. ഈ ആറു രാജ്യങ്ങളിലായി രണ്ടരലക്ഷത്തിലേറെ പേർ രോഗബാധിതരാണ്. ഇപ്പോൾ ലോകം കടുത്ത ആശങ്കയിലാണ്. സമൂഹവ്യാപനം തുടങ്ങിയ രാജ്യങ്ങളിൽ അത് എങ്ങനെ നിയന്ത്രിക്കാനാകും എന്നത് ഒന്നാമത്തെ ചോദ്യം. ആഫ്രിക്കയിലും ദക്ഷിണ പൂർവ ഏഷ്യയിലുമുള്ള രാജ്യങ്ങളിൽ സമൂഹവ്യാപനം നടക്കുന്നത് എങ്ങനെ തടയാനാകുമെന്നതാണ് അടുത്ത ചോദ്യം.
വികസിതരാജ്യങ്ങളിൽ രോഗബാധ ഇത്ര വ്യാപകമാകുന്നത് ലോക ആരോഗ്യ സംഘടന അടക്കം ആരും പ്രതീക്ഷിച്ചതല്ല. ആരോഗ്യപരിപാലന സംവിധാനങ്ങൾ മികച്ചതാണെങ്കിലും ഇത്ര വലിയ വ്യാപനം കൈകാര്യം ചെയ്യാൻ തക്ക അടിസ്ഥാന സൗകര്യങ്ങൾ അവിടെയില്ല. ആൾശേഷിയും പ്രശ്നമാണ്.

ആഫ്രിക്കയിൽ രോഗബാധ ഇതുവരെ പരിമിതമാണ്. കഴിഞ്ഞ ഒരാഴ്ചയിലാണ് രോഗം ഇത്ര വ്യാപിച്ചത്. പത്തു ദിവസംമുന്പ് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഇരുനൂറിൽ താഴെ രോഗബാധിതരെ ഉണ്ടായിരുന്നുള്ളൂ. ഈ ആഴ്ച ആദ്യം രോഗബാധിതർ 1400-ലേറെയായി. 46 പേർ മരിച്ചു. ഭൂഖണ്ഡത്തിലെ 54 രാജ്യങ്ങളിൽ 43ലും രോഗം പകർന്നു.
ആരും മരിച്ചിട്ടില്ലെങ്കിലും 554 പേർ രോഗികളായ ദക്ഷിണാഫ്രിക്കയാണ് ഇപ്പോൾ രോഗബാധയിൽ മുന്നിൽ. 19 പേർ മരിച്ച ഈജിപ്റ്റിൽ 366 പേർക്ക് രോഗമുണ്ട്. അൾജീരിയയിൽ 230 പേർക്ക് രോഗം ബാധിച്ചു. 17 പേർ മരിച്ചു. ചികിത്സാ സൗകര്യവും പരിശോധന സംവിധാനങ്ങളും തീരെ കുറവായ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ രോഗത്തിന്‍റെ സമൂഹവ്യാപനം വരുത്തുന്ന നാശനഷ്‌ടം അചിന്ത്യമാണ്.
ഇന്ത്യ ഉൾപ്പെട്ട ദക്ഷിണേഷ്യയിലും ഇന്തോനേഷ്യയും തായ്‌ലണ്ടും മലേഷ്യയും മറ്റും അടങ്ങിയ തെക്കുകിഴക്കൻ ഏഷ്യയിലും രോഗബോധ ഈ ദിവസങ്ങളിൽ വർധിച്ചു വരികയാണ്. പാക്കിസ്ഥാനിൽ തൊള്ളായിരത്തിലേറയും തായ്‌ലണ്ടിൽ എണ്ണൂറിലേറയും രോഗബാധിതരുണ്ട്. മലേഷ്യയിൽ രോഗബാധിതരുടെ എണ്ണം 1500 കടന്നു. ഇന്തോനേഷ്യയിൽ അറുനൂറിന് മുകളിലും സിങ്കപ്പൂരിലും ഫിലിപ്പീൻസിലും അഞ്ഞൂറിന് മുകളിലും രോഗികളുണ്ട്. ഇന്ത്യയിലും രോഗികളുടെ എണ്ണം അഞ്ഞൂറിന് മുകളിലാണ്. ഒരാഴ്ചയ്ക്കുള്ളിലാണ് ഇൗ രാജ്യങ്ങളിൽ രോഗികളുടെ എണ്ണം ഗണ്യമായിവർധിച്ചത്.
ഈ ആഴ്ച രോഗവ്യാപനം എങ്ങനെ പോകുന്നോ എന്നതാണ് നിർണായക വിഷയം. ദരിദ്ര രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും രോഗവ്യാപനം തടയാൻ വേണ്ട സംവിധാനങ്ങളില്ലെന്നത് ആശങ്ക വളർത്തുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.