അമേരിക്കയെ വിറപ്പിച്ചു കോവിഡ്; രോഗികളുടെ എണ്ണം അതിവേഗം ഉയരുന്നു
അമേരിക്കയെ വിറപ്പിച്ചു കോവിഡ്; രോഗികളുടെ എണ്ണം അതിവേഗം ഉയരുന്നു
Monday, March 30, 2020 1:44 AM IST
ഹ്യൂസ്റ്റണ്‍: എല്ലാ ആധുനിക സൗകര്യങ്ങളുടെയും നടുവിലും അമേരിക്കയെ വിറപ്പിച്ചു കോവിഡ്-19 വൈറസ് രോഗം. ഒാരോ ദിവസം നൂറുകണക്കിനു ജീവൻ കവരുകയാണ് ഈ രോഗം. ആതുരസേവനങ്ങളുടെ കാര്യത്തില്‍ ലോകത്തില്‍ത്തന്നെ പെരുമയുള്ള ന്യൂയോര്‍ക്കിലാണ് കോവിഡ് അതിന്‍റെ രൗദ്രഭാവം പുറത്തെടുക്കുന്നത്. ശനിയാഴ്ച രാത്രി വരെ 2,250 ജീവനുകള്‍ യുഎസില്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം ഒന്നേകാൽ ലക്ഷം പിന്നിട്ടു ഉയരുന്നു.

ദുരിതാശ്വാസ പാക്കേജ് പ്രസിഡന്‍റ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും കോവിഡിനു തടയിടാന്‍ ആരോഗ്യമേഖലയ്ക്കു കഴിഞ്ഞിട്ടില്ലെന്നാണ് വിവിധ ഇടങ്ങളിൽനിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നത്. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, പെന്‍സില്‍വേനിയ, കണക്ടിക്കട്ട്, വെര്‍മൗണ്ട് എന്നിവിടങ്ങളിലേക്കും രോഗം പടരുന്നുണ്ട്. എല്ലായിടത്തും ആരോഗ്യപ്രവര്‍ത്തകരുടെ കടുത്ത അഭാവമാണ് ഏറ്റവും വലിയ പ്രതിസന്ധി. ന്യൂയോര്‍ക്കില്‍ 30 ശതമാനം ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരാണ്. വെന്‍റിലേറ്ററുകള്‍ അടിയന്തരമായി എത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു ലക്ഷത്തോളം പുതിയ വെന്‍റിലേറ്ററുകള്‍ നിര്‍മിക്കുമെന്നു ട്രംപ് പറയുന്നുണ്ടെങ്കിലും മരണസംഖ്യ മൂന്നോട്ടു തന്നെ. ഓരോ പതിനേഴ് മിനിറ്റിലും ഒരാള്‍ ഇവിടെ മരിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.


ന്യൂയോര്‍ക്കില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണു മരണസംഖ്യ ഉയരാൻ കാരണം. രോഗം സ്ഥിരീകരിക്കാന്‍ വൈകുന്നതും പ്രതിസന്ധിയാണ്. മരുന്നുകളുടെ ക്ഷാമവുമുണ്ടെന്നു മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. നിലവില്‍ ന്യൂയോര്‍ക്കിനു പുറത്തേക്കു കോവിഡ് പടർന്നു തുടങ്ങിയിട്ടേയുള്ളുവെന്നും സബര്‍ബന്‍ മേഖലയിലെ കുടിയേറ്റക്കാര്‍ക്കിടയിലേക്കു രോഗമെത്തിയാൽ സ്ഥിതി നിയന്ത്രാണീതമാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡോ. ജോര്‍ജ് എം. കാക്കനാട്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.