തൊഴിൽ ഇല്ലാതാക്കി കോവിഡ് പ്രഹരം
തൊഴിൽ ഇല്ലാതാക്കി കോവിഡ് പ്രഹരം
Saturday, April 4, 2020 10:57 PM IST
ലണ്ടൻ: കോവിഡ്-19 മഹാമാരി തൊഴിലുകൾ നശിപ്പിക്കുന്നു. 2008-ലെ മഹാമാന്ദ്യത്തേക്കാൾ വലിയ അളവിലാണ് ഇത്തവണ തൊഴിൽ നഷ്‌ടമുണ്ടാകുക എന്നാണു വിലയിരുത്തൽ.

അമേരിക്കൻ തൊഴിലുകളിൽ 32 ശതമാനം നഷ്‌ടപ്പെടുമെന്നാണു ബ്രിട്ടീഷ് ധനശാസ്ത്രജ്ഞൻ ഡേവിഡ് ബ്ലാൻഡ് ഫ്ളവർ കണക്കുകൂട്ടുന്നത്. 5.28 കോടി പേരുടെ തൊഴിലാണ് നഷ്‌ടപ്പെടുക. യുകെയിൽ 60 ലക്ഷം പേർക്കു തൊഴിൽ നഷ്‌ടപ്പെടുമത്രേ. ഇത് അവിടത്തെ സ്വകാര്യമേഖലാ തൊഴിലിന്‍റെ 25 ശതമാനം വരും.

2008ലെ മഹാമാന്ദ്യത്തിൽ അമേരിക്കൻ തൊഴിലില്ലായ്മ 24.9 ശതമാനവും യുകെ തൊഴിലില്ലായ്മ 15.4 ശതമാനവും ആയിരുന്നു.

ഇത്തവണത്തെ തൊഴിൽ നഷ്‌ടങ്ങളുടെ ഒരു സൂചന കഴിഞ്ഞദിവസങ്ങളിൽ ലഭിച്ചിട്ടുണ്ട്. മാർച്ചിൽ അമേരിക്കയിൽ 7.01 ലക്ഷം തൊഴിൽ ഇല്ലാതായി. അഥവാ അത്രപേരെ ഒഴിവാക്കി. തുടർച്ചയായ 113 മാസം തൊഴിൽസംഖ്യ വർധിച്ചുപോന്ന ശേഷമാണ് ഈ തൊഴിൽ നഷ്‌ടം. ഇതോടെ യുഎസ് തൊഴിലില്ലായ്മാ നിരക്ക് 3.5 ശതമാനത്തിൽനിന്ന് 4.4 ശതമാനമായി.


കഴിഞ്ഞ രണ്ടാഴ്ചയും അമേരിക്കയിൽ തൊഴിലില്ലായ്മാ ആനുകൂല്യത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ചു. ആദ്യയാഴ്ച 33.1 ലക്ഷം പേരും രണ്ടാമത്തെ ആഴ്ച 66.5 ലക്ഷം പേരും ആനുകൂല്യത്തിന് അപേക്ഷിച്ചു. രണ്ടാഴ്ചകൊണ്ട് ഇത്രയേറെ അപേക്ഷകൾ ഉണ്ടായത് എല്ലാ കണക്കുകൂട്ടലും മറികടക്കുന്നതായി.

യൂറോപ്യൻ രാജ്യങ്ങളിലും കഥ വ്യത്യസ്തമല്ല. ജർമനിയിൽ 4.7 ലക്ഷം കന്പനികൾ ജീവനക്കാരെ നിലനിർത്താൻ സർക്കാരിന്‍റെ സഹായം തേടി. ഫ്രാൻസിൽ നാലുലക്ഷം കന്പനികളാണ് സർക്കാരിനോടു സഹായം ആവശ്യപ്പെട്ടത്. നോർഡിക് രാജ്യങ്ങളിൽ എട്ടു ലക്ഷത്തോളം തൊഴിലുകൾ സർക്കാർ ഗ്രാന്‍റിലാണു തുടരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.