എല്ലാവരും മാസ്ക് ധരിക്കുന്നതാണു നല്ലത്: ലോകാരോഗ്യ സംഘടന
എല്ലാവരും മാസ്ക് ധരിക്കുന്നതാണു നല്ലത്: ലോകാരോഗ്യ സംഘടന
Sunday, April 5, 2020 12:56 AM IST
ജനീവ: മൂക്കും വായും മൂടി മാസ്ക് ധരിക്കുന്നതിനെപ്പറ്റിയുള്ള സംശയങ്ങൾക്കു തീർപ്പ്. സാധാരണ മാസ്ക് എല്ലാവരും ധരിക്കുന്നതാണു നല്ലത്. അതു രോഗവ്യാപനം തടയും. സർജിക്കൽ മാസ്ക് ആരോഗ്യപ്രവർത്തകർ മാത്രം ധരിച്ചാൽ മതി.

ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) അമേരിക്കയുടെ സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും (സിഡിസി) നൽകുന്ന പുതിയ നിർദേശമാണിത്. കോവിഡ് വ്യാപനം സംബന്ധിച്ച പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയും സിഡിസിയും പുതിയ ഉപദേശം നൽകിയത്.

കോവിഡ്-19 വൈറസ് വായുവിലൂടെ പകരില്ല എന്നായിരുന്നു മുൻ നിഗമനം. ചുമയ്ക്കുന്പോഴോ തുമ്മുന്പോഴോ ഒരാളുടെ വായിലും മൂക്കിലുംനിന്നുള്ള സ്രവങ്ങൾ നേരിട്ടു പതിക്കുകയോ ഏതെങ്കിലും പ്രതലത്തിൽ കൈകൊണ്ടും മറ്റും സ്പർശിച്ചു മൂക്കിലും വായിലും എത്തിക്കുകയോ ചെയ്താലാണ് പകർച്ച എന്നു കണക്കാക്കിയിരുന്നു. ഇതുകൊണ്ടാണ് കൈകഴുകലും സാമൂഹ്യ അകലം പാലിക്കലുമാണു പ്രതിരോധം എന്നു പറഞ്ഞിരുന്നത്.

ഇപ്പോൾ പറയുന്നതു സംസാരിക്കുന്പോൾ തെറിക്കുന്ന സൂക്ഷ്മവായു കുമിളകൾ (എയ്റോസോൾ) വൈറസിനെ വഹിക്കുമെന്നാണ്. ഇതു നേരത്തേയും അറിയാമായിരുന്നു. എന്നാൽ, വൈറസിനു ചുറ്റുമുള്ള കൊഴുപ്പിന്‍റെ ആവരണം എയ്റോസോളിൽ ഇല്ലാത്തതിനാൽ അവ പകരാൻ ശക്തമല്ലെന്നായിരുന്നു പഠനം. പക്ഷേ, എയ്റോസോളിലെ വൈറസ് (ആർഎൻഎ) അതിൽതന്നെ വേറെ കോശങ്ങളിൽ കയറാൻ പര്യാപ്തമാകാം എന്നു പുതിയ നിരീക്ഷണങ്ങൾ സൂചിപ്പിച്ചു.


ഈ സാഹചര്യത്തിലാണ് രോഗമില്ലാത്തവരും രോഗീശുശ്രൂഷകരല്ലാത്തവരും മാസ്ക് വയ്ക്കണം എന്ന പുതിയ നിർദേശം. അമേരിക്കക്കാർ എല്ലാവരും മാസ്ക് ധരിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പക്ഷേ താൻ അതു ധരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു പറഞ്ഞു. ചുമയോ തുമ്മലോ ഇല്ലാതെ സംഭാഷണവും ശ്വാസോച്ഛാസവും വഴി വൈറസ് പടരും എന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നൽകിയിട്ടുണ്ട്.

മുൻപ് സാർസ് വന്നപ്പോഴത്തെ അനുഭവംവച്ചു പല രാജ്യങ്ങളിലും കോവിഡ് തുടങ്ങിയപ്പോഴേ കോട്ടൺ മാസ്ക് നിർബന്ധമാക്കിയിരുന്നു. പാശ്ചാത്യർ അതിനോട് അന്നു യോജിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.