വൈറസ് പോരാട്ടത്തിനു ജർമൻ മെഡിക്കൽ വിദ്യാർഥികളും
വൈറസ് പോരാട്ടത്തിനു  ജർമൻ മെഡിക്കൽ വിദ്യാർഥികളും
Monday, April 6, 2020 12:23 AM IST
ബെർലിൻ: ജർമനിയിലെ ആയിരക്കണക്കിനു മെഡിക്കൽ വിദ്യാർഥികൾ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ അണിചേരാൻ സ്വയം മുന്നോട്ടു വന്നിരിക്കുന്നു. ജീവനക്കാരുടെ ക്ഷാമത്താൽ കഷ്ടപ്പെടുന്ന ആശുപത്രികൾക്ക് അവരുടെ സേവനം വലിയ അനുഗ്രഹമാണ്. വിദേശ രാജ്യങ്ങളിൽ പഠിച്ചിരുന്നവർ പോലും തിരിച്ചെത്തി പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. രോഗികളുടെ ലക്ഷണങ്ങൾ രേഖപ്പെടുത്തുക, അവരുമായി ബന്ധമുണ്ടായിരുന്നവരെ കണ്ടെത്തി സാന്പിളുകൾ ശേഖരിക്കുക തുടങ്ങിയ ജോലികളാണ് ഇവർ ചെയ്യുന്നത്. ഡോക്ടർമാർക്കും നഴ്സുമാർക്കും ഒരേപോലെ സഹായമാണ് ഇവർ.

ആരോഗ്യപ്രവർത്തകർക്ക് നികുതിയില്ലാതെ സർക്കാർ പ്രഖ്യാപിച്ച 1,500 യൂറോയുടെ ബോണസ് തുക നൽകാൻ ആരോഗ്യമന്ത്രിയും തൊഴിലുടമകളും തമ്മിലുള്ള ചർച്ചയിൽ ധാരണയായി. ജർമൻ ധനമന്ത്രി പ്രഖ്യാപിച്ച കോവിഡ് സഹായ പദ്ധതിയിൽനിന്നായിരിക്കും ഈ പണം നൽകുന്നത്. കൂടാതെ പോലീസുകാരെയും സൂപ്പർ മാർക്കറ്റ് ജീവനക്കാരെയും ബോണസ് പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് രോഗത്തിന്‍റെ സാധ്യത നിർണയിക്കാൻ ഉപയോഗിക്കാവുന്ന ഓണ്‍ലൈൻ പരിശോധനാ മാർഗം ജർമനിയിലെ മാർബുർഗ് ഫിലിപ്പ്സ് യൂണിവേഴ്സിറ്റി ഗവേഷകർ വികസിപ്പിച്ചെടുത്തു. കൊറോണക്കാലം ആയതിനാൽ ഈസ്റ്റർ അവധിയിലെ ഷോർട്ട് ട്രിപ്പുകൾ, മലകയറ്റങ്ങൾ, ഉല്ലാസങ്ങൾ തുടങ്ങിയവ തീർത്തും ഒഴിവാക്കണമെന്ന് ചാൻസലർ മെർക്കൽ അഭ്യർഥിച്ചു.

നെതർലൻഡ്സിൽ ആശങ്ക

നെതർലൻഡ്: മഹാമാരി ലോകത്തെ വിറപ്പിക്കുന്പോൾ ഇതിനെ നേരിടാൻ നെതർലൻഡ്സ് സർക്കാർ സ്വീകരിച്ച നടപടികൾ ഫലപ്രദമാകുന്നില്ലെന്ന് ആശങ്ക. ഭാഗിക ലോക്ക്ഡൗണ്‍ മാത്രം നടപ്പാക്കിയ നെതർലൻഡ്സിനെ വിമർശിക്കുകയാണ് പലരും. രോഗബാധ രൂക്ഷമായ തെക്കൻ യൂറോപ്യൻ രാജ്യങ്ങളുമായി നെതർലൻഡ്സ് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നില്ലെന്ന പരാതികളും ഉയർന്നിട്ടുണ്ട്.

സ്പർശനം ഒഴിവാക്കാൻ കഴിയാത്ത വ്യാപാര - വ്യവസായ സ്ഥാപനങ്ങൾ മാത്രമാണ് രാജ്യത്ത് അടച്ചിട്ടിരിക്കുന്നത്. ഹെയർഡ്രസേഴ്സ്, ബ്യൂട്ടീഷൻസ് തുടങ്ങിയവ മാത്രം. സ്കൂളുകളും യൂണിവേഴ്സിറ്റികളും നഴ്സറികളും ഏപ്രിൽ 28 വരെ അവധിയാണ്. ബാറുകളും റസ്റ്ററന്‍റുകളും കാനബി കഫേകളും അടച്ചിട്ടിരിക്കുകയാണെങ്കിലും പാഴ്സൽ സർവീസ് തുടരുന്നു.

ഫ്രാൻസിലെ കെയർ ഹോമുകൾ

ഫ്രാൻസ്: അറുപതു വയസിനു മുകളിലുള്ളവരെയാണ് കൊറോണ രൂക്ഷമായി ബാധിക്കുന്നതെങ്കിലും പലേടത്തും കെയർ ഹോമുകളിലെ കണക്ക് അവ്യക്തമാണ്. ഫ്രാൻസ് മാത്രമാണ് യൂറോപ്പിൽ ഇത്തരം കണക്കുകൾ പ്രത്യേകം തയാറാക്കിത്തുടങ്ങിയിട്ടുള്ളത്. 1416 പേർ കെയർ ഹോമുകളിൽ മാത്രം മരിച്ചെന്ന കണക്കാണ് ഫ്രാൻസ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ, 5,000ൽ മുകളിലുണ്ടെന്നു പ്രാദേശിക പത്രങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

സ്വീഡിഷ് തലസ്ഥാനത്തിനു ചുറ്റുവട്ടത്തു മാത്രം നൂറോളം കെയർ ഹോമുകളിൽ കൊറോണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.വ്യാഴാഴ്ചയാണ് ഫ്രാൻസ് ഇങ്ങനെ പ്രത്യേകം കണക്കെടുത്തു തുടങ്ങിയത്. അന്ന് 884 പേർ മരിച്ചെന്നായിരുന്നു വെളിപ്പെടുത്തൽ. വെള്ളിയാഴ്ചയോടെ ഇത് 1416 ആയി ഉയർന്നു.

ഇനിയും കുലുക്കമില്ലാതെ സ്വീഡൻ

സ്വീഡൻ: സ്വീഡനിലെ കൊറോണ വൈറസ് മരണനിരക്ക് കൂടുന്നു. ഇവിടെ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ കൂടുതലാണെന്നു പുതുക്കിയ കണക്കുകൾ വ്യക്തമാക്കുന്നുവെന്നു സ്വീഡിഷ് വാർത്താ ഏജൻസി ടിടി പറയുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട ഒൗദ്യോഗികമായി മരിച്ചവരുടെ എണ്ണം ഇതുവരെ 401 ആണ്.

അതേസമയം, ശക്തമായ സാമൂഹ്യ പരിരക്ഷയുള്ള ക്ഷേമരാഷ്‌ട്രമായ സ്വീഡൻ, കോവിഡ് -19 ന്‍റെ വ്യാപനം തടയാൻ കർശനമായ നടപടി കൈക്കൊള്ളാതെ പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുന്നുവെന്ന് അന്താരാഷ്‌ട്ര തലത്തിൽ ആരോപണം ഉയർന്നിട്ടുണ്ട്. സ്വീഡൻ ഒരു ലോക്ക്ഡൗണിന് ഉത്തരവിട്ടിട്ടില്ല, പകരം ശിപാർശകൾ നൽകുകയാണ്. ഇവയൊക്കെ പാലിക്കാനുള്ള ഉത്തരവാദിത്വം പൗരന്മാർ കാണിക്കണമെന്നാണ് സർക്കാർ നിലപാട്. റസ്റ്ററന്‍റുകളും നഴ്സറികളുമൊക്കെ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.

തെല്ലാശ്വാസത്തിൽ ഇറ്റലി

ഇറ്റലി: കൊറോണ വൈറസ് മരണങ്ങൾ 15,000 കടന്നുപോയെങ്കിലും തീവ്രപരിചരണ സംഖ്യ ആദ്യമായി കുറയുന്നു. മരണസംഖ്യ 15,362 ആയി. രോഗം വന്ന ശേഷം ആദ്യമായി ശനിയാഴ്ച, തീവ്രപരിചരണ വിഭാഗങ്ങളിലെ രോഗികളുടെ എണ്ണം കുറഞ്ഞതായി ഇറ്റാലിയൻ അധികൃതർ അറിയിച്ചു. 681 മരണങ്ങൾ ഇറ്റലിയിൽ രേഖപ്പെടുത്തി വെള്ളിയാഴ്ചയേക്കാൾ 86 കുറവ്. രാജ്യത്തെ മൊത്തം മരണസംഖ്യ 15,362 ആയി.


കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 70ലേറെ പേരെ ഐസിയുവിൽനിന്നു ഡിസ്ചാർജ് ചെയ്തതായും ഇറ്റലിയിലെ സിവിൽ പ്രൊട്ടക്‌ഷൻ സർവീസ് മേധാവി ആഞ്ചലോ ബോറെലി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തീവ്രപരിചരണത്തിലെ രോഗികൾ 4,068ൽനിന്ന് 3,994 ആയി. ഇറ്റലിയിലുടനീളം ദിവസേനയുള്ള പുതിയ അണുബാധകളുടെ വർധന നാലു ശതമാനമായി കുറഞ്ഞു. എന്നാൽ ഇറ്റലി വിജയം പ്രഖ്യാപിക്കുന്നില്ല. പകരം ഒരു പൊതു ലോക്ക്ഡൗണിനു കീഴിൽ കുറഞ്ഞത് ഒരു മാസത്തെ ജീവിതത്തിനായി രാജ്യത്തെ ഒരുക്കുകയാണ്. നിർണായകഘട്ടത്തെ ഞങ്ങൾ മറികടന്നതിന്‍റെ അടയാളമായി ഇതുകൂട്ടി വായിക്കരുതെന്നു ഗവണ്‍മെന്‍റിന്‍റെ ശാസ്ത്ര കൗണ്‍സിൽ തലവൻ ഫ്രാങ്കോ ലോക്കറ്റെല്ലി പറഞ്ഞു. ഞങ്ങളുടെ നീക്കങ്ങളിൽ വിജയഘടകങ്ങൾ ഉണ്ടെന്ന് ഇതു കാണിക്കുന്നു.

ബ്രിട്ടനിൽ മന്ത്രിമാർ തമ്മിൽ ഭിന്നത

ലണ്ടൻ: കോവിഡിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സംബന്ധിച്ചു ബ്രിട്ടനിൽ മുതിർന്ന മന്ത്രിമാർ തമ്മിൽ അഭിപ്രായ ഭിന്നത തുടരുന്നു. ചാൻസലർ ഋഷി സുനാകും ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കുമാണ് മുഖാമുഖം നിൽക്കുന്നത്. ഹാൻകോക്ക് കടുത്ത നിയന്ത്രണങ്ങൾക്കായി വാദിക്കുന്പോൾ, സാന്പത്തിക മേഖലയിൽ ദീർഘകാല പ്രത്യാഘാതങ്ങളുണ്ടാകാതിരിക്കുന്നതിലാണ് സുനാകിന്‍റെ ശ്രദ്ധ.

ജനജീവിതം സാധാരണനിലയിലേക്കു തിരിച്ചെത്തിക്കാൻ ക്രമാനുഗതമായ പദ്ധതികൾ വേണമെന്ന് സുനാക് ആവശ്യപ്പെടുന്നു. ഹാൻകോക്കിന്‍റെ കടുത്ത നിലപാടുകളാണ് എൻഎച്ച്എസിന്‍റെ പ്രവർത്തനങ്ങൾ താളം തെറ്റാൻ കാരണമായതെന്നും സുനാകിന്‍റെ അനുയായികൾ ആരോപിക്കുന്നു. എന്നാൽ, ജനങ്ങളുടെ ജീവനെക്കാൾ സന്പദ് വ്യവസ്ഥയ്ക്കു പ്രാധാന്യം കൊടുക്കുന്ന നിലപാടാണ് സുനാകിന്‍റേതെന്നു ഹാൻകോക്കിനെ പിന്തുണയ്ക്കുന്നവർ തിരിച്ചടിക്കുന്നു.

എല്ലാവർക്കും മാസ്ക് നല്കാൻ സ്പെയിൻ

സ്പെയിൻ: കോവിഡ് ബാധയുടെ മൂർധന്യാവസ്ഥ സ്പെയിൻ പിന്നിടുകയാണെന്നു പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. തുടർച്ചയായ രണ്ടാം ദിവസവും മരണസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയതോടെയാണു പ്രധാനമന്ത്രിയുടെ ആശ്വാസ പ്രഖ്യാപനം. നിയന്ത്രണങ്ങളാണ് ജീവനുകൾ രക്ഷിക്കുന്നതെന്നു കൂട്ടിച്ചേർത്ത അദ്ദേഹം ഏപ്രിൽ 25 വരെ രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടി.

809 പേരാണ് ശനിയാഴ്ച മാത്രം സ്പെയ്നിൽ മരിച്ചത്. ഒരാഴ്ചയ്ക്കിടയിൽ ഒറ്റ ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത്. ആകെ മരിച്ചവർ 12,500 കടന്നു. ആകെ വൈറസ് ബാധിതരുടെ എണ്ണം 1,30,000 കവിഞ്ഞു. രാജ്യത്തെ മുഴുവൻ പൗരൻമാർക്കും മാസ്ക് ലഭ്യമാക്കുക എന്ന പ്രയത്നത്തിനും അധികൃതർ തുടക്കം കുറിച്ചു.

കൊറോണയുടെ മറവിൽ കരിനിയമങ്ങളും

ബെർലിൻ: കൊറോണകാലം ജനങ്ങൾക്ക് അനുസരണയുടേതാണ്. ചോദ്യം ചെയ്യാതെയും പ്രതിഷേധിക്കാതെയും സർക്കാർ പറയുന്നത് അനുസരിക്കാൻ നിർബന്ധിതരാകുന്ന കാലം. മൊബൈൽ ഫോണിന്‍റെ സ്വകാര്യത പോലും പരാതികളില്ലാതെ സർക്കാരിനു തീറെഴുതാൻ തയാറാണ് യൂറോപ്പിലെ ആധുനിക ജനാധിപത്യ വിശ്വാസികൾ പോലും. എന്നാൽ, ഈ സാഹചര്യം പരമാവധി മുതലെടുക്കാൻ ശ്രമിക്കുന്ന ചില ഭരണകൂടങ്ങളുമുണ്ട്.

ചൈനയും റഷ്യയും മുതൽ ഹംഗറിയും തുർക്കിയും വരെ പൗരാവകാശത്തിനു മേലുള്ള കടിഞ്ഞാണ്‍ മുറുക്കാൻ ഭരണകൂടത്തിനു കിട്ടിയ അവസരം പരമാവധി മുതലെടുക്കുന്നുവെന്നതാണ് കാഴ്ച. അടിയന്തര സാഹചര്യത്തിന്‍റെ മറവിൽ പ്രത്യേക നിയമങ്ങളും അധികാരങ്ങളും പാസാക്കിയെടുക്കുന്നു. റഷ്യയിൽ വ്ളാദിമിർ പുടിനും ഹംഗറിയിൽ സുഹൃത്ത് വിക്ടർ ഓർബനും സമാന നിയമങ്ങൾ പാസാക്കി.

ഇപ്പോഴത്തെ സാഹചര്യത്തിൽ മനുഷ്യാവകാശ സംഘടനകളോ പൗരവാകാശ പ്രവർത്തകരോ കാര്യമായി ശബ്ദമുയർത്തില്ല എന്നതു തിരിച്ചറിഞ്ഞാണ് ഇത്തരം നീക്കങ്ങൾ.

ജോസ് കുന്പിളുവേലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.