ഫാ. റോബർട്ടോ മരിയ നിര്യാതനായി
ഫാ. റോബർട്ടോ മരിയ നിര്യാതനായി
Thursday, May 21, 2020 12:00 AM IST
സാവോ പോളോ: ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ ഹൃദയം കവർന്ന, ബ്രസീൽ വംശജനായ കപ്പൂച്ചിൻ സന്യാസി ഫാ. റോബർട്ടോ മരിയ ഡി മഗൾഹയാസ് (കുഞ്ഞച്ചൻ - 99) നിര്യാതനായി. സേക്രഡ് ഹാർട്ട് ഓഫ് ജീസസ് എന്ന സന്യാസ ആശ്രമത്തിൽവച്ചായിരുന്നു അന്ത്യം.

പ്രായത്തിന്‍റെ അവശതകൾ ഉണ്ടായിരുന്നെങ്കിലും എല്ലാദിവസവും വിശുദ്ധകുർബാന അർപ്പിക്കുകയും ആശുപത്രികളിൽ രോഗീസന്ദർശനം നടത്തുകയും ചെയ്തിരുന്ന അദ്ദേഹത്തിന്‍റെ വിവിധ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.

2017ലെ ആശുപത്രി സന്ദർശനവേളയിൽ ഒരു പോലീസുകാരന്‍റെ ശിരസിൽ കൈവച്ച് അനുഗ്രഹിക്കുന്ന ചിത്രം നിരവധി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. 2016 ൽ ഫോർട്ടലാസ രൂപത സംഘടിപ്പിച്ച ആറു കിലോമീറ്റർ പാപപരിഹാര പ്രദക്ഷിണത്തിലുടനീളം വിശ്വാസികളുടെ കുമ്പസാരം കേട്ട് ഫാ. റോബർട്ടോ മരിയയും അവരോടൊപ്പം സഞ്ചരിച്ചിരുന്നു. ഈ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി.


1920 സെപ്റ്റംബർ പത്തിനു സിയറ സംസ്ഥാനത്തുള്ള മരക്കാനുവിലാണു ജനിച്ചത്. പതിമൂന്നാം വയസിൽ കപ്പൂച്ചിൻ സഭയിൽ സെമിനാരി ജീവിതത്തിന് ആരംഭം കുറിച്ചു. 1944-ൽ വൈദികപട്ടം സ്വീകരിച്ചു. തുടർന്ന് ഇടവകവൈദികനായും അധ്യാപകനായും മിഷണറിയായും സ്കൂൾ പ്രിൻസിപ്പലായും സേവനംചെയ്തു.

1992 ലാണ് ആഫ്രിക്കയിലെ അംഗോള എന്ന രാജ്യത്തേക്കു മിഷണറിയായി പോയത്. ഒരു വർഷം അവിടെ സേവനമനുഷ്ഠിച്ചു. 2009 ൽ നടത്തിയ സർവേയിൽ ബ്രസീലിലെ ഏറ്റവും പ്രിയങ്കരനായ കപ്പൂച്ചിൻ വൈദികനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019 മാർച്ചിൽ 80 വർഷത്തെ സന്യാസ ജീവിതം പൂർത്തിയാക്കിയ വേളയിൽ മരക്കാന സിറ്റി കൗണ്‍സിൽ ഫാ. റോബർട്ടോ മരിയയെ പ്രത്യേകം ആദരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.