വിശുദ്ധ പദവിയിലേക്കു മൂന്നുപേർകൂടി
വിശുദ്ധ പദവിയിലേക്കു മൂന്നുപേർകൂടി
Thursday, May 28, 2020 11:43 PM IST
വത്തിക്കാൻ സിറ്റി: വാഴ്ത്തപ്പെട്ട മൂന്നുപേരെ വിശുദ്ധരായി നാമകരണം ചെയ്യാൻ തീരുമാനമായി. സെസാർ ഡി ബിസ്, ഷാൾ ഡി ഫൂക്കോ, മരിയ ഡൊമിനിക്ക മന്തോവാനി എന്നിവരാണ് നാമകരണം ചെയ്യപ്പെടുന്നത്. ഇവരുടെ മധ്യസ്ഥതയിൽ നടന്ന അത്ഭുതങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള ഡിക്രി പുറത്തിറക്കാൻ ഫ്രാൻസിസ് മാർപാപ്പ അനുവദിച്ചു. വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘത്തിന്‍റെ പ്രീഫെക്‌ട് കർദിനാൾ ആഞ്ജലോ ബെച്ചിയു മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം. നാമകരണതീയതി പിന്നീടു തീരുമാനിക്കും.

സുവിശേഷ പ്രഭാഷണത്തിന് ഊന്നൽ നല്കുന്ന കോൺഗ്രിഗേഷൻ ഓഫ് ദ ഫാദേഴ്സ് ഓഫ് ക്രിസ്ത്യൻ ഡോക്‌ട്രിൻ (ഡോക്‌ടിനാരി) എന്ന സന്യാസസമൂഹത്തിന്‍റെ സ്ഥാപകനാണ് വാഴ്ത്തപ്പെട്ട സെസാർ ഡി ബിസ് (1544-1607) ഫ്രാൻസിലെ അവിഞ്ഞോണിലാണ് ഇദ്ദേഹത്തിന്‍റെ അന്ത്യവിശ്രമം.

ഈശോയുടെ ചാൾസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഷാൾ ഡി ഫൂക്കോ (1858-1916) ഒരു ഫ്രഞ്ച് ഇടപ്രഭുവായിരുന്നു. കുതിരപ്പട്ടാളത്തിന്‍റെ ക്യാപ്റ്റനായിരുന്ന ഇദ്ദേഹം പിന്നീടു പര്യവേക്ഷകനായി. പിൽക്കാലത്തു ട്രാപ്പിസ്റ്റ് സന്യാസിയായ ഡി ഫൂക്കോ ഒടുവിൽ ഏകാന്തസന്യാസത്തിലേക്കു മാറി. അൾജീരിയയിൽ സഹാറ മരുഭൂമിയിൽ താപസജീവിതം നയിച്ച ഇദ്ദേഹം അവിടെ ബെർഗർ എന്ന ജനവിഭാഗത്തിനിടയിൽ സുവിശേഷം പ്രസംഗിച്ചു. തമാന്‍‌റാസെറ്റ് എന്ന സ്ഥലത്തെ തന്‍റെ ആശ്രമത്തിൽ അദ്ദേഹം വധിക്കപ്പെടുകയായിരുന്നു.


ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദ ഹോളിഫാമിലി എന്ന സന്യാസിനീ സമൂഹത്തിന്‍റെ സഹസ്ഥാപകയാണ് ഇറ്റലിക്കാരിയായ മരിയ മന്തോവാനി (1862-1934) സന്യാസിനീ സമൂഹത്തിന്‍റെ പ്രഥമ സൂപ്പീരിയർ ആയപ്പോൾ മരിയ ജ്യൂസപ്പീന ഇമാക്കുലേറ്റ എന്ന പേരു സ്വീകരിച്ചു.

നൈറ്റ്സ് ഓഫ് ദ കൊളംബസ് എന്ന അല്മായ പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ ഫാ. മൈക്കൾ മക്ഗിവ്നിയെ (1852-1890) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. എൽസാൽവദോറിൽ 1980-ൽ വധിക്കപ്പെട്ടു. ഫാ. കോസ്മോ, സ്പെസോത്തേയുടെയും 1799-ൽ ഫ്രാൻസിലെ കാസമാരിയിൽ വിശുദ്ധ കുർബാന സംരക്ഷിക്കാനുള്ള ശ്രമത്തിനിടെ വധിക്കപ്പെട്ട ആറു സിസ്റ്റേർസൻ സന്യാസിമാരുടെയും രക്തസാക്ഷിത്വവും മാർപാപ്പ അംഗീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.