സൗദിയിൽ ഇന്നലെ 17 മരണം; ചികിത്സയിൽ 24,295 പേർ
Saturday, May 30, 2020 12:16 AM IST
റിയാദ്: സൗദി അറേബ്യയിൽ 24 മണിക്കൂറിനിടെ 17 കോവിഡ് ബാധിതർകൂടി മരണത്തിനു കീഴടങ്ങി. ഇതോടെ ആകെ കോവിഡ് മരണം 458 ആയി. 2,460 പേർക്കുകൂടി രോഗമുക്തി ലഭിച്ചു. അതേസമയം, പുതുതായി 1,581 പേർക്കു രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 24,295 ആയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ആകെ സൗദിയിൽ രോഗം ബാധിച്ചവർ 81,766 പേരായിരുന്നു. ഇതിൽ 57,013 പേർക്കു രോഗമുക്തിയായി.
രാജ്യമാകെ കർഫ്യു ഇളവ് നല്കിയപ്പോഴും 24 മണിക്കൂർ കർഫ്യു നിലനിൽക്കുന്ന മക്കയിലും ഇളവ് നല്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. രണ്ടു ഘട്ടങ്ങളിലായിരിക്കും മക്കയിൽ ഇളവ് നൽകുക. ആദ്യ ഘട്ടമായ മേയ് 31 മുതൽ ജൂൺ 20 വരെ രാവിലെ 6 മുതൽ വൈകുന്നേരം മൂന്നു വരെ പുറത്തിറങ്ങാം. ഈ സമയം മക്കയിലേക്കും പുറത്തേക്കും യാത്ര ചെയ്യാം. രണ്ടാം ഘട്ടം തുടങ്ങുന്ന ജൂൺ 21 മുതൽ രാത്രി എട്ടു വരെ പുറത്തിറങ്ങാം. എന്നാൽ, പൂർണമായും അടച്ചിട്ട പ്രദേശങ്ങളിലെ നിയന്ത്രണങ്ങൾ അതേപടി തുടരും.
ഷക്കീബ് കൊളക്കാടൻ