ഹാഗിയ സോഫിയയുടെ മ്യൂസിയം പദവി മാറ്റി
ഹാഗിയ സോഫിയയുടെ മ്യൂസിയം പദവി മാറ്റി
Saturday, July 11, 2020 1:45 AM IST
അങ്കാറ: ഇസ്താംബൂളിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയയുടെ മ്യൂസിയംപദവി തുർക്കി കോടതി എടുത്തുകളഞ്ഞു. 1500 വർഷം മുന്പ് കത്തീഡ്രലായി നിർമിക്കപ്പെടുകയും പിന്നീട് മോസ്കും മ്യൂസിയവും ആയി മാറ്റപ്പെടുകയും ചെയ്ത ഈ സൗധം വീണ്ടും മോസ്കാക്കി മാറ്റാൻ തുർക്കി ഭരണകൂടത്തിനു മുന്നിൽ ഇനി തടസങ്ങളില്ല.

തുർക്കിയിലെ യാഥാസ്ഥിതികവിഭാഗം ഏറെക്കാലം ഉന്നയിച്ച ആവശ്യമായിരുന്നിത്. മതേതരവാദികൾ എതിർപ്പ് ഉന്നയിച്ചുവെങ്കിലും പ്രസിഡന്‍റ് എർദോഗൻ യാഥാസ്ഥിതികർക്കൊപ്പമായിരുന്നു.

പരമോന്നത അഡ്മിനിസ്ട്രേറ്റീവ് കോടതിയായ കൗൺസിൽ ഓഫ് സ്റ്റേറ്റ് ആണ് ഇന്നലെ വിധി പ്രഖ്യാപിച്ചത്. മോസ്കിനെ മ്യൂസിയമാക്കി മാറ്റിയ 1934ലെ കാബിനറ്റ് തീരുമാനത്തിന് നിയമസാധുത ഇല്ലെന്നാണ് വിധി.

ഹാഗിയ സോഫിയ എന്ന വാക്കിനർഥം പരിശുദ്ധ ജ്ഞാനം എന്നാണ്. കോസ്റ്റാന്‍റിനോപ്പിൾ കേന്ദ്രമാക്കിയ കിഴക്കൻ റോമാ സാമ്രാജ്യത്തിന്‍റെ ചക്രവർത്തിയായിരുന്ന ജസ്റ്റീനിയൻ ഒന്നാമൻ ആണ് 537-ൽ കത്തീഡ്രൽ പണികഴിപ്പിച്ചത്. പരിശുദ്ധ ദൈവമാതാവിന്‍റെ നാമധേയത്തിലായിരുന്നു ഈ ദേവാലയം. ബൈസന്‍റൈൻ വാസ്തുകലയുടെ മകുടോദാഹരണമായിട്ടാണ് ഈ നിർമിതി വിലയിരുത്തപ്പെടുന്നത്. അക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം.


കോൺസ്റ്റാന്‍റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസിന്‍റെ സ്ഥാനിക ദേവാലയമായിരുന്നു ഈ കത്തീഡ്രൽ. 1453ൽ കോൺസ്റ്റാന്‍റിനോപ്പിൾ കീഴടക്കിയ ഓട്ടോമൻ തുർക്കികൾ കത്തീഡ്രലിനെ മോസ്ക് ആക്കി. തുർക്കി റിപ്പബ്ലിക്കിന്‍റെ സ്ഥാപകനും ആദ്യ പ്രസിഡന്‍റുമായ മുസ്തഫ കമാൽ അത്താതുർക്ക് ആണ്1935ൽ മോസ്ക്കിനെ മ്യൂസിയമാക്കിയത്.

ലോകപൈതൃക പദവിയുള്ള സൗധത്തെ മോസ്ക് ആക്കുന്നതിനു മുന്പ് ചർച്ച വേണമെന്ന് യുനസ്കോ ആവശ്യപ്പെട്ടിരുന്നു. എർദോഗൻ ഭരണകൂടത്തിന്‍റെ നീക്കത്തിൽ ഓർത്തഡോക്സ് സഭ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.