സിംഗപ്പുരിൽ ലീ തന്നെ
സിംഗപ്പുരിൽ  ലീ തന്നെ
Sunday, July 12, 2020 12:24 AM IST
സിംഗപ്പുർ: ലീ സിയൻ ലോംഗ് തുടർച്ചയായ അഞ്ചാം വട്ടം സിംഗപ്പുർ പ്രധാനമന്ത്രിപദം നിലനിർത്തി. വെള്ളിയാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്‍റെ പീപ്പിൾസ് ആക്‌ഷൻ‌ പാർട്ടി(പിഎപി) 93ൽ 83 സീറ്റും നേടി. 1965ൽ സിംഗപ്പുരിനു സ്വാതന്ത്ര്യം ലഭിച്ചശേഷം പിഎപി മാത്രമാണ് അധികാരത്തിലെത്തിയിട്ടുള്ളത്. 2004 മുതൽ ഭരിക്കുന്ന ലീ മൂന്നാമത്തെ പ്രധാനമന്ത്രിയാണ്.

61.24 ശതമാനം വോട്ടാണ് പിഎപിക്കു ലഭിച്ചത്. 2015ൽ 69.9 ശതമാനമുണ്ടായിരുന്നു.

ഇന്ത്യൻ വംശജനായ പ്രീതം സിംഗ് നേതൃത്വം നല്കുന്ന വർക്കേഴ്സ് പാർട്ടി സീറ്റ് നില 10 ആയി ഉയർത്തി. 2015ൽ ആറു സീറ്റാണുണ്ടായിരുന്നത്.

പ്രീതം സിംഗിന് പ്രതിപക്ഷ നേതൃപദവി നല്കുമെന്ന് ലീ പറഞ്ഞു. കൊറോണയടക്കം സൃഷ്ടിച്ച സാന്പത്തിക പ്രതിസന്ധി മറികടക്കുന്നതിലായിരിക്കും തന്‍റെ ശ്രദ്ധയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.