ബെയ്റൂട്ട് സ്ഫോടനം: മരണം നൂറിലേറെ
ബെയ്റൂട്ട് സ്ഫോടനം: മരണം നൂറിലേറെ
Wednesday, August 5, 2020 11:16 PM IST
ബെയ്റൂട്ട്: ലബനീസ് തലസ്ഥാന നഗരത്തെ മൊത്തം വിറപ്പിച്ച ഉഗ്രസ്ഫോടനത്തിൽ കുറഞ്ഞത് നൂറു പേർ കൊല്ലപ്പെട്ടു. 4000നു മുകളിൽ പേർക്കു പരിക്കേറ്റു. കാണാതായ നൂറിലധികം പേർക്കായി തെരച്ചിൽ തുടരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം ആറിന് ബെയ്റൂട്ടിലെ തുറമുഖ മേഖലയിൽ തീപിടിച്ചതിനു പിന്നാലെയാണു സ്ഫോടനം ഉണ്ടായത്. ഒരു ഗോഡൗണിൽ മുൻകരുതലില്ലാതെ സൂക്ഷിച്ചിരുന്ന 2,750 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണു ദുരന്തത്തിനു കാരണമെന്നു ലബനീസ് പ്രസിഡന്‍റ് മിഷേൽ ഔൺ അറിയിച്ചു.

റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ സ്ഫോടനമാണ് നടന്നത്. 240 കിലോമീറ്റർ അകലത്തുള്ള സൈപ്രസിൽവരെ ശബ്ദം കേട്ടു. സ്ഫോടനമേഖലയിലെ കെട്ടിടങ്ങളെല്ലാം നിലംപരിശായി. കിലോമീറ്ററുകൾ അകലെയുള്ള കെട്ടിടങ്ങൾ കുലുങ്ങി; ജനൽച്ചില്ലുകൾ തകർന്നു.
റോഡുകൾ ജനൽച്ചില്ലും മറ്റ് അവശിഷ്ടങ്ങളുംകൊണ്ടു നിറഞ്ഞത് രക്ഷാപ്രവർത്തനം വൈകിച്ചു. അവശിഷ്ടങ്ങൾക്കിടെ കുടുങ്ങിക്കിടക്കുന്നവരുടെ ദൃശ്യങ്ങൾ ലബനീസ് മാധ്യമങ്ങൾ പുറത്തുവിട്ടു.

വൻ ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്ന് റെഡ്ക്രോസ് വൃത്തങ്ങൾ പറഞ്ഞു.
ഇന്നലെ ചേർന്ന കാബിനറ്റ് യോഗം ലബനനിൽ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുറുമുഖത്തിന്‍റെ ചുമതലയുള്ള കുറച്ചുപേരെ വീട്ടുതടങ്കലിലാക്കി.

പൊട്ടിത്തെറിച്ചത് 2,750 ടൺ അമോണിയം നൈട്രേറ്റ്

സ്ഫോടനം എങ്ങനെ സംഭവിച്ചുവെന്നു കണ്ടെത്താൻ അന്വേഷണം തുടങ്ങി. 2013ൽ ജോർജിയയിൽനിന്ന് ആഫ്രിക്കൻ രാജ്യങ്ങളിലേക്കു പോയിയിരുന്ന ‘റോസൂസ്’ എന്ന കപ്പലിൽനിന്ന് പിടിച്ചെടുത്ത് അമോണിയം നൈട്രേറ്റ് ആണു പൊട്ടിത്തെറിച്ചത്.

ബെയ്റൂട്ട് തുറമുഖത്ത് നങ്കൂരമിട്ടപ്പോൾ അനധികൃതമാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് യുക്രൈൻകാരായ 10 ജീവനക്കാരും അറസ്റ്റിലായിരുന്നു. ഒരു വർഷത്തിനുശേഷമാണ് അവർ മോചിതരായത്.


കരിങ്കടൽ തീരത്തുള്ള ബതുമി തുറമുഖത്തുനിന്ന് പുറപ്പെട്ട റോസൂസിന്‍റെ ഉടമസ്ഥൻ റഷ്യക്കാരനായ ഇഗോർ ഗ്രെചുഷ്കിനാണ്. മോൾഡാവിയായുടെ പതാകയുമായി സഞ്ചരിച്ച കപ്പലിന്‍റെ മാതൃസ്ഥാപനമായ ടെറ്റോഷിപ്പിംഗ് സൈപ്രസിലാണു രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വളമായും സ്ഫോടകവസ്തുവായും ഉപയോഗിക്കുന്ന രാസപഥാർഥമാണ് അമോണിയം നെട്രേറ്റ്. മുൻകരുതലോടെ സൂക്ഷിച്ചാൽ സുരക്ഷിതമാണ്. ഇടുങ്ങിയ സ്ഥലത്തു സൂക്ഷിക്കുന്നതും വാഹനഇന്ധനം പോലുള്ളവയുമായി കൂടിക്കലരുന്നതും സ്ഫോടനത്തിനു വഴിയൊരുക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

സ്ഫോടനത്തിനു തൊട്ടുമുൻപേ സംഭവസ്ഥലത്തിനടുത്തുകൂടി ഒരു വിമാനം പറന്നതായി ചില ദൃക്സാക്ഷികൾ പറഞ്ഞു. എന്നാൽ ഇതു സ്ഥിരീകരിച്ചിട്ടില്ല. സ്ഫോടനത്തിൽ തങ്ങൾക്കു പങ്കില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡിനു പുറമേ ഒരു ദുരന്തംകൂടി

കോവിഡ് രോഗികളാൽ നിറഞ്ഞ ആശുപത്രികൾ ഇപ്പോൾ പരിക്കേറ്റ ആയിരങ്ങൾക്കുകൂടി ചികിത്സ നല്കേണ്ടിയിരിക്കുന്നു. കിടക്കയുടെയും ചികിത്സാ ഉപകരണങ്ങളുടെയും അഭാവം ഉണ്ടെന്ന് ആരോഗ്യമന്ത്രി ഹമാദ് ഹസൻ പറഞ്ഞു.

ലബനൻ കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണു സ്ഫോടനദുരന്തം. തുറമുഖത്ത് ഇറക്കി സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കൾ സ്ഫോടനത്തിൽ നശിച്ചു. ഭക്ഷ്യസുരക്ഷാ പ്രശ്നത്തിലേക്ക് ഇതു വഴിതെളിക്കുമോയെന്ന ആശങ്ക ഉയർന്നു.

ഇസ്രയേൽ ഉൾപ്പെടെ നിരവധി വിദേശരാജ്യങ്ങൾ ലബനന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്‍റ് മക്രോൺ ഇന്ന് ബെയ്റൂട്ട് സന്ദർശിക്കും.

ഫ്രാൻസിസ് മാർപാപ്പ അപകടത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.