കോവിഡ്: ഓക്സ്ഫെഡ് വാക്സിൻ പരീക്ഷണം പുനരാരംഭിച്ചു
കോവിഡ്: ഓക്സ്ഫെഡ് വാക്സിൻ പരീക്ഷണം പുനരാരംഭിച്ചു
Sunday, September 13, 2020 12:10 AM IST
ലണ്ടൻ: കോവിഡ് -19 പ്രതിരോധ വാക്സിന്‍റെ ക്ലിനിക്കൽ പരീക്ഷണം പുനരാരംഭിച്ചെന്ന് ഓക്സ്ഫഡ് സർവകലാശാല. മരുന്നുനിർമാണ കന്പനിയായ അസ്ട്രാ സെനക്കയുമായി ചേർന്ന് തയാറാക്കുന്ന എഇസഡ്‌ഡി 1222 എന്ന മരുന്ന് സുരക്ഷിതമാണെന്ന് ബ്രട്ടനിലെ മെഡിസിൻസ് ഹെൽത്ത് റെഗുലേറ്ററി അഥോറിറ്റി (എംഎച്ച്ആർഎ) അറിയിച്ചതിനെത്തുടർന്നാണിത്.

ക്ലിനിക്കൽ പരീക്ഷണത്തിനിടെ മരുന്നു സ്വീകരിച്ചയാൾ അസുഖബാധിതനായതോടെ കഴിഞ്ഞ ബുധനാഴ്ചയാണ് പരീക്ഷണം നിർത്തിവയ്ക്കുന്നതായി അസ്ട്രാസെനാക അറിയിച്ചത്.
ഇത്തരത്തിൽ നടക്കുന്ന വലിയതോതിലുള്ള പരീക്ഷണത്തിൽ ഏതാനും പേർ അസുഖബാധിതരാകുമെന്നതു പ്രതീക്ഷിച്ചിരുന്നതാണ്. ഇവ വിശദമായി പരിശോധിച്ചും വിശകലനം ചെയ്തുമാണ് സുരക്ഷ ഉറപ്പാക്കുന്നതെന്നും ഓക്സ്ഫഡ് സർവകലാശാലയുടെ പ്രസ്താവനയിൽ പറയുന്നു. പരീക്ഷണഘട്ടത്തിൽ ആഗോളതലത്തിൽ ഏകദേശം 18,000 പേരാണു മരുന്ന് സ്വീകരിച്ചത്. സ്വകാര്യത മാനിച്ച് ഏതുതരത്തിലുള്ള അസുഖമാണ് മരുന്ന് സ്വീകരിച്ചയാൾക്ക് ഉണ്ടായതെന്ന് വെളിപ്പെടുത്തിയിട്ടില്ല.


ഡ്രഗ്സ് കോൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ അനുമതി ലഭിച്ചതിനാൽ ഇന്ത്യയിൻ ക്ലിനിക്കൽ ട്രയൽ പുനരാരംഭിക്കുമെന്ന് പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.