ആശങ്കയായി ചൈനീസ് പോർവിമാനങ്ങൾ തായ്‌വാൻ ആകാശത്ത്
ആശങ്കയായി  ചൈനീസ് പോർവിമാനങ്ങൾ  തായ്‌വാൻ ആകാശത്ത്
Friday, September 18, 2020 11:22 PM IST
തായ്പെയ്: ഉന്നത യുഎസ് ഉദ്യോഗസ്ഥൻ തായ്‌വാനിൽ സന്ദർശനം തുടങ്ങിയതിനു പിന്നാലെ പ്രകോപനവുമായി ചൈനീസ് സൈന്യം. ഇന്നലെ തായ്‌വാന്‌ ഉൾക്കടലിൽ അഭ്യാസമാരംഭിച്ച ചൈനീസ് സേനയുടെ യുദ്ധവിമാനങ്ങൾ തായ്‌വാന്‍റെ ആകാശത്തേക്കു കടന്നുകയറി. ഇതിനു പിന്നാലെ തായ്‌വാന്‍റെ പോർവിമാനങ്ങളും ആകാശത്തെത്തിയത് ആശങ്കയ്ക്കിടയാക്കി.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിലെ അണ്ടർസെക്രട്ടറി കെയ്ത്ത് ക്രാച്ച് വ്യാഴാഴ്ച തായ്‌വാനിലെത്തിയതാണു ചൈനയെ പ്രകോപിപ്പിക്കുന്നത്. തായ്‌വാനെ സ്വന്തം രാജ്യത്തിന്‍റെ ഭാഗമായിട്ടാണു ചൈനീസ് നേതൃത്വം കരുതുന്നത്.

ചൈനീസ് നാവിക, വ്യോമ സേനകളുടെ സംയുക്ത അഭ്യാസമാണ് ആരംഭിച്ചിരിക്കുന്നത്. രണ്ടു ബോംബറുകളും 16 പോർവിമാനങ്ങളും ഇന്നലെ കടലിടുക്കിന്‍റെ മധ്യരേഖ മുറിച്ചുകടന്ന് തായ്‌വാന്‍റെ ആകാശത്തു പ്രവേശിച്ചു. ചൈനയുടെ പ്രകോപനം മേഖലയുടെ സമാധാനത്തിനും സുരക്ഷിതത്വത്തിനും ഭീഷണി ഉയർത്തുന്നതായി തായ്‌വാൻ പ്രതിരോധമന്ത്രാലയം പറഞ്ഞു.


അതേസമയം, തീകൊണ്ടു കളിക്കുന്നവർക്കു പൊള്ളുമെന്നു ചൈനീസ് വിദേശമന്ത്രായം വക്താവ് റെൻ ഗുവോക്വിയാംഗ് മുന്നറിയിപ്പു നല്കി. ചൈനയുടെ അഖണ്ഡതയും പരമാധികാരവും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമാണു സൈനികാഭ്യാസമെന്നും ഗുവോക്വിയാംഗ് കൂട്ടിച്ചേർത്തു.

സൈനികശേഷി കാട്ടി ഭീഷണിപ്പെടുത്തിയും നയതന്ത്രതലത്തിൽ ഒറ്റപ്പെടുത്തിയും തായ്‌വാനെ വരുതിയിൽ നിർത്തുകയെന്ന പതിവു തന്ത്രം മാത്രമാണു ചൈന ഇപ്പോൾ പ്രയോഗിക്കുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടി.

1979ലാണ് യുഎസ് ‌തായ്‌വാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു ചൈനയെ അംഗീകരിക്കുന്നത്. ഔദ്യോഗിക ബന്ധമില്ലെങ്കിലും തായ്‌വാനു യുദ്ധവിമാനങ്ങളും ആയുധങ്ങളും യുഎസ് നല്കുന്നുണ്ട്.

ചൈനയുമായി പലകാര്യത്തിലും ഭിന്നത പുലർത്തുന്ന യുഎസിലെ ട്രംപ് ഭരണകൂടം തായ്‌വാനോടു പ്രത്യേക ചായ്‌വ് കാട്ടുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.