കിം മാപ്പു പറഞ്ഞു; ഞെട്ടി ദക്ഷിണകൊറിയ
കിം മാപ്പു പറഞ്ഞു; ഞെട്ടി ദക്ഷിണകൊറിയ
Friday, September 25, 2020 11:09 PM IST
സീയൂൾ: ദക്ഷിണകൊറിയയോട് മാപ്പു ചോദിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ. ദക്ഷിണകൊറിയയിൽനിന്ന് ഉത്തരകൊറിയയിലേക്ക് കൂറുമാറാൻ ശ്രമിച്ചയാളെ ഉത്തരകൊറിയൻ പട്ടാളക്കാർ വെടിവച്ചു കൊന്ന സംഭവത്തിലാണ് കിമ്മിൽനിന്ന് അപ്രതീക്ഷിത നടപടി ഉണ്ടായിരിക്കുന്നത്. ഉത്തരകൊറിയൻ നേതാവ് ഇത്തരമൊരു കാര്യത്തിനു മുതിരുന്നത് അത്യപൂർവമാണ്.

സമുദ്രാതിർത്തിവഴി ഉത്തരകൊറിയയിലേക്കു കുടിയേറാൻ ശ്രമിച്ച ദക്ഷിണകൊറിയൻ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥനാണു വ്യാഴാഴ്ച കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ദക്ഷിണകൊറിയൻ ഫിഷറീസ് വകുപ്പിന്‍റെ ബോട്ടിൽനിന്ന് അപ്രത്യക്ഷനായ ഇദ്ദേഹത്തെ ഉത്തരകൊറിയക്കാർ ചങ്ങാടത്തിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വെടിവച്ചു കൊന്നശേഷം മൃതദേഹവും ചങ്ങാടവും തീയിട്ടു നശിപ്പിച്ചു.


ഉത്തരകൊറിയൻ നേതൃത്വം ദക്ഷിണകൊറിയൻ പ്രസിഡന്‍റ് മൂൺ ജേ ഇന്നിന് അയച്ച സന്ദേശത്തിൽ ഇദ്ദേഹത്തെ കൊല്ലേണ്ടിവന്ന സാഹചര്യവും വിശദീകരിക്കുന്നുണ്ട്. പട്ടാളക്കാർ ചോദ്യംചെയ്തപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കവേയായിരുന്നു വെടിയുതിർക്കേണ്ടിവന്നത്. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായിട്ടാണ് മൃതദേഹത്തിനും ചങ്ങാടത്തിനും തീയിട്ടത്.

അവിചാരിതവും ദൗർഭാഗ്യകരവുമായ ഈ സംഭവത്തിൽ കൊമ്രേഡ് കിം ജോംഗ് ഉൻ ദക്ഷിണകൊറിയൻ ജനതയോടും പ്രസിഡന്‍റ് മൂൺ ജേ ഇന്നിനോടും ഖേദം പ്രകടിപ്പിക്കുകയും ക്ഷമചോദിക്കുകയും ചെയ്യുന്നു-ഉത്തരകൊറിയൻ നേതൃത്വം അയച്ച സന്ദേശത്തിൽ പറയുന്നു.
കിമ്മിന്‍റെ ക്ഷമാപണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇടയാക്കിയേക്കുമെന്നാണു വിലയിരുത്തൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.