സെൻട്രൽ അമേരിക്ക വീണ്ടും കൊടുങ്കാറ്റ് ഭീഷണിയിൽ
സെൻട്രൽ അമേരിക്ക വീണ്ടും  കൊടുങ്കാറ്റ് ഭീഷണിയിൽ
Monday, November 16, 2020 12:14 AM IST
മയാമി: സെൻട്രൽ അമേരിക്കൻ രാജ്യങ്ങൾ വീണ്ടും ചുഴലിക്കൊടുങ്കാറ്റ് ഭീഷണിയിൽ. അറ്റ്‌ലാന്‍റിക് സമുദ്രത്തിൽ രൂപംകൊണ്ട അയോട്ട ചുഴലിക്കൊടുങ്കാറ്റ് ഇന്ന് നിക്കരാഗ്വ, ഹോണ്ടൂറാസ് രാജ്യങ്ങളിൽ നാശം വിതച്ചുതുടങ്ങുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ മുന്നറിയിപ്പു നല്കി. രണ്ടാഴ്ച മുന്പ് 200 പേരുടെ ജീവനെടുത്ത ഈറ്റ കൊടുങ്കാറ്റിന്‍റെ കെടുതികളിൽനിന്ന് ഈ രാജ്യങ്ങൾ ഇതുവരെ മുക്തമായിട്ടില്ല.

ഹോണ്ടൂറാസ്, നിക്കരാഗ്വയുടെ വടക്കൻ പ്രദേശങ്ങൾ, കിഴക്കൻ ഗ്വാട്ടിമാല, തെക്കൻ ബെലിസ് എന്നിവിടങ്ങളിൽ 16 ഇഞ്ച്(40 സെന്‍റിമീറ്റർ) വരെ മഴ ഉണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു. ചില സ്ഥലങ്ങളിൽ 30 ഇഞ്ച് വരെ മഴയുണ്ടാകാം. നിക്കരാഗ്വ, ഗ്വാട്ടിമാല, ഹോണ്ടൂറാസ് രാജ്യങ്ങളിൽ ആളുകളെ ഒഴിപ്പിച്ചുമാറ്റാൻ തുടങ്ങിയിട്ടുണ്ട്.


ഈറ്റ ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തിൽ 40,000 പേർ ഇപ്പോഴും ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.