നൈജീരിയ: നാടുവിട്ടവർ തിരിച്ചെത്തുന്നു
നൈജീരിയ: നാടുവിട്ടവർ  തിരിച്ചെത്തുന്നു
Tuesday, December 1, 2020 10:47 PM IST
അബുജ: ബൊക്കോ ഹറാം നടത്തുന്ന അതിക്രമങ്ങളുടെ പേരിൽ നാടുവിട്ടവരെ നിർബന്ധപൂർവം തിരിച്ചെത്തിക്കാൻ നൈജീരിയൻ സർക്കാർ. ഇസ്‌ലാമിക തീവ്രവാദികളായ ബൊക്കോ ഹറാമിന്‍റെ കൂട്ടക്കൊലകളും കൊള്ളിവയ്പും മൂലം ഗ്രാമങ്ങൾ ഉപേക്ഷിച്ചു പലായനം ചെയ്ത വടക്കുകിഴക്കൻ നൈജീരിയയിലെ ഗ്രാമീണരെ സർക്കാർ നിർബന്ധിച്ചു തിരിച്ചെത്തിക്കുന്നു.

ബോർണോ സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ മൈദുഗുറിയിൽ കഴിഞ്ഞ ആറു വർഷമായി താമസിച്ചിരുന്ന 3000 പേരെ തിങ്കളാഴ്ച അവരുടെ മാതൃഗ്രാമങ്ങളിൽ സർക്കാർ ബസുകളിലായി എത്തിച്ചു. ബൊക്കോ ഹറാമിൽനിന്നു പിണങ്ങിപ്പിരിഞ്ഞ ‘ഇസ്ലാമിക് സ്റ്റേറ്റ് ഇൻ വെസ്റ്റ് ആഫ്രിക്ക’ ഭീകരപ്രവർത്തനങ്ങൾ തുടരുന്ന പ്രദേശമാണിവിടം.

കഴിഞ്ഞ ദിവസം 110 ലേറെപ്പേരെ ഇവിടെവച്ചാണ് ഭീകരവാദികൾ കൊലചെയ്തത്. നൈജീരിയയുടെ നെല്ലറയായി അറിയപ്പെടുന്ന ഇവിടെ തിരിച്ചെത്താൻ കഴിഞ്ഞതിൽ കൃഷിക്കാരായ നാട്ടുകാർ സന്തുഷ്ടരാണെങ്കിലും സർക്കാർ വേണ്ടത്ര സുരക്ഷ ഒരുക്കുമോ എന്ന ആശങ്കയും അവർക്കുണ്ട്. ഭക്ഷ്യക്ഷാമത്തിന്‍റെ ഭീഷണിയും അവിടെ നിലനില്ക്കുന്നു.


കൃഷിയോ വ്യാപാരമോ നടത്തണമെങ്കിൽ ബൊക്കോ ഹറാമിന് ഗുണ്ടാപ്പണം നല്കണം. അതു നല്കാത്തവരെയും ഇതര മതസ്ഥരെയും കൊല്ലുകയാണു പതിവ്. തീവ്രവാദിഭീഷണി ഉണ്ടെങ്കിലും പലായനം ചെയ്തവരെ തീറ്റിപ്പോറ്റാനുള്ള ചെലവ് ദുഃസഹമായതിനാലാണ് ഭരണകൂടം അവരെ തിരിച്ചയയ്ക്കുന്നത്. ഇരുപതുലക്ഷത്തോളം ആളുകളാണ് സൈന്യം നിയന്ത്രിക്കുന്ന അഭയാർഥി ക്യാന്പുകളിൽ ഉള്ളത്. കൃഷിക്കാർ നാടുവിടുന്നതും ഭീകരവാദികൾ വയലുകൾക്കു തീവയ്ക്കുന്നതും മൂലം ബോർണോ സംസ്ഥാനം പഞ്ഞത്തിന്‍റെ വക്കിലാണ്. കൃഷിക്കാരും മുക്കുവരും ചെറുകിട വ്യാപാരികളുമെല്ലാം ഭയന്നാണു കഴിയുന്നത്. അവരെ സഹായിക്കുന്ന എൻജിഒകളെ സർക്കാരും സൈന്യവും സംശയദൃഷ്ടിയോടെ നോക്കുന്നതും പ്രശ്നത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.